Wednesday, July 28, 2010

കേരളത്തിലെ കൊലപാതക കണക്ക്

പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് നാസിറുദ്ദീന്‍ എളമരം എഴുതിയ കുറിപ്പില്‍ നിന്ന് :
.....
.....
.....

വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ ഇപ്രകാരമാണ്: 1996 മുതല്‍ 2006 വരെ പത്തുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ നടന്ന 7139 രാഷ്ട്രീയ സംഘട്ടനങ്ങളില്‍ 6797 എണ്ണവും സി.പി.എം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുന്നു. 3203 എണ്ണവുമായി ബി.ജെ.പി - ആര്‍.എസ്.എസ് സഖ്യം രണ്ടാം സ്ഥാനത്തുണ്ട്. 2561 എണ്ണവുമായി കോണ്‍ഗ്രസും 1717 എണ്ണവുമായി മുസ്‌ലിം ലീഗും തൊട്ടടുത്തുണ്ട്. സി.പി.എമ്മും ആര്‍.എസ്.എസ് - ബി.ജെ.പി സഖ്യവും 2861 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. കൂടുതല്‍ അസൂയാര്‍ഹമായ വിധം മുന്നിലാണ് സി.പി.എമ്മും സംഘ്പരിവാറും മല്‍സരിച്ച് നടത്തിയിട്ടുള്ള 'മിതവാദവും സമാധാനപരവുമായ' കൊലപാതകങ്ങള്‍. ഈ കാലയളവില്‍ ശിക്ഷ അനുഭവിച്ച 292 പേരില്‍ 175 പേര്‍ സി.പി.എം പ്രവര്‍ത്തകരും 100 പേര്‍ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണ്. 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂട്ടത്തില്‍ പെടും. ഇതുവരെയോ ഇപ്പോഴോ ശിക്ഷ വിധിക്കപ്പെട്ട് കേരളത്തിലെ ജയിലിനുള്ളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏതെങ്കിലും പ്രവര്‍ത്തകനുണ്ടോ എന്ന് സംഘടനക്ക് ഭീകരമുദ്ര ചാര്‍ത്തുന്നവര്‍ അന്വേഷിച്ച് കണ്ടെത്തട്ടെ. വിവരം രഹസ്യമാക്കി വെക്കരുതെന്നാണ് ഞങ്ങളുടെ അപേക്ഷ.
....
....
....
കൂടുതല്‍ വായിക്കാന്‍ ഇവിടേ

കേരളത്തെ വീണ്ടെടുക്കുക

Wednesday, June 23, 2010

മൌദൂദി ചിരിക്കുന്നു

[ തേജസ്‌ ലേഖനം ]

സൈനികനടപടിയിലൂടെ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചപ്പോള്‍ അതിനെതിരേ നൈസാമിനെ അനുകൂലിക്കുന്ന മുസ്ലിംകള്‍ സായുധ ചെറുത്തുനില്‍പ്പിന് ഒരുക്കം കൂട്ടി. പ്രശ്നം മൂര്‍ച്ഛിച്ച സന്ദര്‍ഭത്തില്‍ ഇക്കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന് ഉപദേശിച്ചുകൊണ്ട് മുസ്ലിംനേതൃത്വത്തിനു മൌദൂദി കത്തയച്ചു. ഇന്ത്യന്‍ മുസ്ലിംകള്‍ക്കു മൊത്തമായി തന്നെ ഭാവിയില്‍ സ്വീകരിക്കാനാവുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് ആധാരമാക്കാവുന്ന അസാധാരണമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും വിവേകവും ആ കത്തിലുടനീളമുണ്ടായിരുന്നു. 63 വര്‍ഷം മുമ്പാണ് മൌദൂദി ഈ കത്തെഴുതുന്നത്. ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പു പങ്കാളിത്തത്തിന്റെയും സര്‍ക്കാര്‍വകുപ്പ് ഉദ്യോഗങ്ങളില്‍നിന്നു മുസ്ലിംകളെ വിലക്കിയതിന്റെയും പ്രതിസ്ഥാനത്ത്, സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത വായനയിലൂടെ മൌദൂദിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നവര്‍ ശ്രദ്ധിച്ചുവായിക്കേണ്ടതാണ് സി, ഇ എന്നീ ഇനങ്ങളില്‍ ഈ കത്തില്‍ മൌദൂദി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. അതില്‍ അസംബ്ളി- പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിനെയും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനെയും പറ്റിയാണ് അദ്ദേഹം പറയുന്നത്.

മൌദൂദി വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. പക്ഷേ, ജീവിച്ചിരുന്ന മൌദൂദിയേക്കാള്‍ ശക്തനാണ് മരിച്ച മൌദൂദിയെന്നു തോന്നുന്നു. മൌദൂദിയുടെ 'പ്രേതോപദ്രവ' ത്തില്‍ നിന്നു മുസ്ലിം മത-രാഷ്ട്രീയ സംഘടനകള്‍ മാത്രമല്ല, മാര്‍ക്സിസ്റുകളും മുക്തരല്ലാത്ത അവസ്ഥ തുടരുകയാണ്. ഇപ്പോള്‍ മാധ്യമവിപണിയിലെ ഏറ്റവും വിലയുള്ള ചരക്ക് കൂടിയാണ് മൌദൂദി; എത്ര ചര്‍വിതചര്‍വണം നടത്തിയാലും മടുക്കാത്ത ഒരു വിഷയം.
മുസ്ലിം ബുദ്ധിജീവികളെന്നും ഇസ്ലാമിക പരിഷ്കര്‍ത്താക്കളെന്നും സ്വയം അവകാശപ്പെടുന്ന മലയാളത്തിലെ രണ്ട് എഴുത്തുകാര്‍ ആനുകാലികങ്ങളില്‍ പതിറ്റാണ്ടുകളായി മൌദൂദിയെ എഴുതിക്കൊണ്ടിരിക്കുന്നു. എന്തോ ഒരു ആകര്‍ഷണവും സ്വാധീനവും മൌദൂദി ഇപ്പോഴും നിലനിര്‍ത്തുന്നു എന്നൊരു തോന്നലാണ് ഈ ലേഖനങ്ങള്‍ ഉളവാക്കുക. അതെന്താണെന്നായി ആലോചന. ഈ ആലോചന മുന്നേ പറഞ്ഞ രണ്ട് എഴുത്തുകാരുടെ തദ്വിഷകയകമായ വല്ല സമാഹാരവുമുണ്േടാ എന്ന അന്വേഷണത്തിലാണെത്തിച്ചത്. പക്ഷേ, അങ്ങനെയൊരു സമാഹാരവും കണ്െടത്താനായില്ല. അവരുടെ പഴയ ചില ലേഖനങ്ങള്‍ തേടിപ്പിടിച്ചു വായിക്കാനുള്ള ശ്രമമായി പിന്നെ. അപ്പോഴാണ് മനസ്സിലായത്, ഓരോ ലേഖനവും ഉള്ളടക്കത്തില്‍ പൂര്‍വ ലേഖനത്തിന്റെ ആവര്‍ത്തനമല്ലാതെ ഒന്നുമല്ലെന്ന്. വെറുതെയല്ല അവ സമാഹരിക്കപ്പെടാതെ പോയത്! ആരോഗ്യകരമായ ഒരു സംവാദത്തിലേക്കും അക്കാദമിക വിശകലനത്തിലേക്കും നയിക്കേണ്ട ഒരു വിഷയത്തിന്റെ സെന്‍സേഷനല്‍ തലത്തിലേക്കുള്ള പതനം ഒരുവേള മലയാളിയുടെ മാത്രം ഗതികേടായിരിക്കും.

മൌദൂദിയെ സ്വയം കണ്െടത്താനുള്ള ശ്രമത്തിന്റെ പശ്ചാത്തലം അതായിരുന്നു. പഴയ ഒരു സുഹൃത്തിനെയാണ് പെട്ടെന്ന് ഓര്‍ത്തത്. നിശ്ശബ്ദനും നല്ല വായനക്കാരനുമായ അയാളുടെ അടുത്തു വ്യത്യസ്ത വിഷയങ്ങളില്‍ റഫറന്‍സിന് ഉപകരിക്കുന്ന ഭേദപ്പെട്ട ഒരു ഗ്രന്ഥശേഖരമുണ്ട്. അയാളെ സമീപിച്ചപ്പോള്‍ ഒരു ചെറുചിരിയോടെ ആദ്യം ചോദിച്ചത് മൌദൂദിയും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധം അറിയാമോ എന്നായിരുന്നു. അല്‍പ്പം ഞെട്ടലോടെയാണ് ചോദ്യം കേട്ടത്. അപ്പോള്‍ ഷെല്‍ഫില്‍ നിന്നു മോയിന്‍ ശാകിറിന്റെ ഖിലാഫത്ത് റ്റു പാര്‍ടീഷന്‍ എന്ന പുസ്തകം വലിച്ചെടുത്തു മൌദൂദിയെ സംബന്ധിച്ച് അതില്‍ വന്ന ഒരു പരാമര്‍ശം കാണിച്ചുതന്നു. കബീര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന രണ്ടു സഹോദരന്‍മാരുടെ മാര്‍ക്സിസം സ്റഡി ക്ളാസില്‍ യുവാവായിരിക്കെ മൌദൂദി പതിവായി പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് മോയിന്‍ ശാകിര്‍ എഴുതിയിരിക്കുന്നത്. ഞാന്‍ മിഴിച്ചിരിക്കുന്നതു കണ്ടപ്പോള്‍ മറ്റൊരു കാര്യം കൂടി സുഹൃത്ത് അനാവരണം ചെയ്തു: അക്കാലത്തു കമ്മ്യൂണിസ്റ് മൌലാനയായി അറിയപ്പെട്ടിരുന്ന നിയാസ് ഫതേഹ്പുരിയുടെ കൂടെ പത്രപ്രവര്‍ത്തനം നടത്തിയ ചരിത്രവും മൌദൂദിക്കുണ്ട്. മൌദൂദി ഒരു കമ്മ്യൂണിസ്റായിരുന്നുവെന്നല്ല. എന്നാല്‍, ചുരുങ്ങിയത് താന്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ ചട്ടക്കൂട് നിര്‍മിക്കുമ്പോള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ഘടനയാണ് അദ്ദേഹം മാതൃകയാക്കിയതെന്നു കാണാന്‍ കഴിയും. കേഡര്‍ സ്വഭാവം, കൈവിടാത്ത അച്ചടക്കം, കര്‍ക്കശ നിബന്ധനകളോടെയുള്ള അംഗത്വം, കേന്ദ്രീകരണം എന്നിവയിലൊക്കെ പുലര്‍ത്തുന്ന സമാനത ഇരുപാര്‍ട്ടികളുടെയും സംഘടനാ സ്വഭാവം താരതമ്യം ചെയ്താല്‍ ബോധ്യമാവും. കമ്മ്യൂണിസ്റ് വിരുദ്ധന്‍ തന്നെയായിരുന്നു മൌദൂദി. പക്ഷേ, ആ എതിര്‍പ്പിലും ഒരു കുലീനതയുണ്ടായിരുന്നുവെന്നു സമ്മതിക്കാതെ തരമില്ല.

പാകിസ്താനില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെതിരേ ശബ്ദമുയര്‍ത്തിയ ഏക മൌലാന മൌദൂദിയായിരുന്നു. "അവരെ പ്രവര്‍ത്തിക്കാനനുവദിക്കുക. തുറന്ന മൈതാനിയില്‍ ഞങ്ങള്‍ അവരെ പരാജയപ്പെടുത്തിക്കാണിച്ചു തരാം'' എന്നാണ് ഭരണകൂടത്തോട് അദ്ദേഹം പറഞ്ഞത്. പാകിസ്താനിലെ ജനാധിപത്യ പോരാട്ട രാഷ്ട്രീയക്കൂട്ടായ്മകളുടെയെല്ലാം മുന്‍നിരയില്‍ മൌദൂദി ഉണ്ടായിരുന്നു. സ്ത്രീകളുടെ വിഷയത്തില്‍ അറുപിന്തിരിപ്പന്‍ കാഴ്ചപ്പാടായിരുന്നു മൌദൂദിയുടേത്. അയ്യൂബ്ഖാന്റെ ഭരണകാലത്തു പ്രതിപക്ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത് ഫാത്തിമാ ജിന്നയെയായിരുന്നു. മൌദൂദി അപ്പോള്‍ ജയിലിലായിരുന്നു. ജയിലില്‍ നിന്നു പുറത്തുവന്ന ഉടന്‍ അദ്ദേഹം ആദ്യം ചെയ്തത് ഫാത്തിമ ജിന്നയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പട്ടാള ഏകാധിപത്യവും ജനാധിപത്യവും ഏറ്റുമുട്ടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ഗണനാക്രമത്തിന്റെ തിരിച്ചറിവാണ് ആ രാഷ്ട്രീയനിലപാടില്‍ പ്രതിഫലിക്കുന്നത്. അവിടെ സ്ത്രീയുടെ ഭരണനേതൃത്വത്തെ സംബന്ധിച്ചു തന്റെ പഴഞ്ചന്‍ കാഴ്ചപ്പാടില്‍ മുറുകെപ്പിടിച്ചു നിന്നില്ല എന്നതാണു ശ്രദ്ധേയം. പിന്നെ തന്റെ എല്ലാ കാഴ്ചപ്പാടുകളും പാര്‍ട്ടി അംഗങ്ങളില്‍ അടിച്ചേല്‍പ്പിക്കാനും മൌദൂദിക്ക് ശാഠ്യമുണ്ടായിരുന്നില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കര്‍മശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും തനിക്കു സ്വന്തമായി അഭിപ്രായങ്ങളുണ്െടന്നും അതു പാര്‍ട്ടിയുടെ അഭിപ്രായമാവരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുഖാവരണം എന്ന അര്‍ഥത്തിലുള്ള മൌദൂദിയുടെ ഉത്തരേന്ത്യന്‍ പര്‍ദ്ദസങ്കല്‍പ്പം പിന്തുടര്‍ന്നവര്‍ അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനത്തില്‍ തന്നെ ഇന്ന് അധികമൊന്നും ഉണ്ടാവുമെന്നു തോന്നുന്നില്ല.

വ്യത്യസ്തനായൊരു മൌലാന
പരമ്പരാഗത ജനുസ്സില്‍പ്പെട്ട മതപണ്ഡിതനായിരുന്നില്ല മൌദൂദി. വെറുതെയല്ല ആദ്യകാലത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന മതപണ്ഡിതന്‍മാര്‍ പിന്നീടു രാജിവച്ചൊഴിഞ്ഞത്. പരമ്പരാഗത രീതിയില്‍ മതപഠനം നടത്തിയില്ല എന്നതാണ് അദ്ദേഹത്തിന്റെ വലിയൊരു ന്യൂനതയായി ആരോപിക്കപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ അതാണ് അദ്ദേഹത്തിന്റെ ഗുണം. ഏതു തലത്തിലുള്ളവരുമായും സംവദിക്കാനുള്ള ഒരു തുറസ്സ് അദ്ദേഹത്തിലുണ്ടായത് അതുകൊണ്ടാണ്. മൌലികവാദിയാണെങ്കിലും അതിര്‍ത്തിഗാന്ധിയും പാക് ഭരണകൂടത്തിന്റെ കണ്ണില്‍ വിഘടനവാദിയുമായ ഗഫാര്‍ഖാന്‍, അരാജകകവിയായ ജോശ് മലീഹാബാദി തുടങ്ങി പലരുമായും ജീവിതത്തിലുടനീളം ഉറ്റ സൌഹൃദം പുലര്‍ത്താന്‍ അദ്ദേഹത്തിനായത് അതുകൊണ്ടാണ്. വിഭജനത്തിന്റെ കലാപനാളുകളില്‍ തന്നെ ഡല്‍ഹിയിലേക്കു യാത്രയാക്കാന്‍ റെയില്‍വേ സ്റേഷനില്‍ മൌദൂദിയും അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനും മാത്രമാണുണ്ടായിരുന്നതെന്ന് അക്കാലത്തു നെഹ്റുവിന്റെ സുഹൃത്തും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന ജോഷ് തന്നെ പറഞ്ഞിട്ടുണ്ട്.

പുരോഗമന സാഹിത്യകാരനും പുകള്‍പെറ്റ ഉര്‍ദു കവിയുമായ ഫയിസ് അഹ്മദ് ഫയിസ് തന്റെ സ്ഥാപനത്തിലെ ബിരുദദാനച്ചടങ്ങിലെ മുഖ്യ പ്രഭാഷകനായി മൌദൂദിയെ ക്ഷണിച്ചതായി നാം കാണുന്നു. മൌദൂദി മതമൌലികവാദിയാവാം. എന്നാല്‍, മീഡിയയില്‍ കാണുന്നപോലെ മുരടനായ മതജന്മിയായിരുന്നില്ല. ചിശ്തി സൂഫീ പരമ്പരയിലാണ് മൌദൂദി ജനിച്ചത്. അജ്ഞരായ ജനങ്ങള്‍ക്കു മന്ത്രിച്ചവെള്ളം കൊടുത്തു മലപ്പുറത്തൊക്കെയുള്ള സയ്യിദന്‍മാരെ പോലെ സുഖസുന്ദരമായി അദ്ദേഹത്തിനും ജീവിക്കാമായിരുന്നു; അതിന്റെ രാഷ്ട്രീയ സൌകര്യങ്ങളും പ്രതാപവും ആസ്വദിക്കാമായിരുന്നു. തന്റെ സഹോദരന്‍ ഈ മന്ത്രപ്പണി ചെയ്തിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, അതൊന്നുമല്ല യഥാര്‍ഥ ദൌത്യം എന്നാണ് ഇക്കാര്യത്തില്‍ മൌദൂദി തന്റെ നിലപാടു വിശദീകരിക്കുന്നത്. യസീദിന്റെ ഏകാധിപത്യത്തിനെതിരില്‍ പൊരുതി വീരമൃത്യു വരിച്ച പ്രവാചകപൌത്രന്‍ ഹുസയ്നെ മൌദൂദി അനുസ്മരിക്കുന്നത് ഇസ്ലാമിന്റെ രക്തസാക്ഷിയെന്നല്ല, ജനാധിപത്യത്തിന്റെ രക്തസാക്ഷി എന്നാണ്. മൌദൂദിയെ ജനാധിപത്യത്തിന്റെ ആരാച്ചാരായി അവതരിപ്പിക്കുമ്പോള്‍ ഇതും നമ്മള്‍ കാണണം.

അത്രവേഗം ദഹിക്കുന്നതായിരുന്നില്ല നിറചിരിയോടെ ഉള്ളുതുറന്നുകൊണ്ടുള്ള സുഹൃത്തിന്റെ ഈ സംസാരം. മുസ്ലിംകളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തോടും ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പുരീതിയോടും നിഷേധാത്മക സമീപനം സ്വീകരിച്ച മൌദൂദി തന്നെയോ ഇതെന്ന എന്റെ സന്ദേഹത്തോടു സുഹൃത്ത് പ്രതികരിച്ചത് മൌദൂദി അര്‍ഹിക്കുന്ന വിമര്‍ശം മലയാളത്തില്‍ ഇനിയും ഉണ്ടായിട്ടു വേണമെന്നാണ്. അന്ധഹസ്തിന്യായത്തിലുള്ള മൌദൂദിയാണ് ഇപ്പോള്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നു പറഞ്ഞുകൊണ്ട് ഷെല്‍ഫില്‍ നിന്നു സുഹൃത്ത് മറ്റൊരു പുസ്തകം വലിച്ചെടുത്തു.

ഹൈദരാബാദിന്റെ പതനത്തെക്കുറിച്ച് മാസച്ചുസിറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. ഉമര്‍ ഖാലിദിയും ടോക്കിയോ യൂനിവേഴ്സിറ്റിയിലെ ഡോ. മുഈനുദ്ദീന്‍ അഖീലും ചേര്‍ന്നെഴുതിയ പുസ്തകമായിരുന്നു അത്. ഹൈദരാബാദ് പോലിസ് ആക്ഷനും മൌദൂദിയും തമ്മിലെന്ത് എന്ന ചോദ്യത്തിന്, അതില്‍ കൊടുത്തിരിക്കുന്ന മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് ഖാസിം റിസ്വിക്ക് മൌദൂദി അയച്ച കത്ത് വായിച്ചുനോക്കുക എന്നായിരുന്നു മറുപടി.

1947 മാര്‍ച്ച് 25നാണ് ഈ കത്ത് എഴുതിയിട്ടുള്ളത്. സൈനികനടപടിയിലൂടെ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചപ്പോത്തന്നെ അതിനെതിരേ നൈസാമിനെ അനുകൂലിക്കുന്ന മുസ്ലിംകള്‍ സായുധ ചെറുത്തുനില്‍പ്പിന് ഒരുക്കം കൂട്ടിയിരുന്നു. ഹൈദരാബാദ് പ്രശ്നം മൂര്‍ച്ഛിച്ച സന്ദര്‍ഭത്തില്‍ അവിടത്തെ മുസ്ലിംകള്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന ഉപദേശമാണ് മുസ്ലിം നേതൃത്വത്തിനു മൌദൂദി അയച്ച കത്തിലെ ഉള്ളടക്കം. സാമ്പ്രദായിക മതനേതാവില്‍ നിന്നു വ്യതിരിക്തമാക്കുന്ന, അസാധാരണമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും രാജനൈതികമായ വിവേകവും പ്രതിഫലിപ്പിക്കുന്നു സുദീര്‍ഘമായ ആ കത്ത്. ഇന്ത്യന്‍ മുസ്ലിംകള്‍ക്കു മൊത്തമായി തന്നെ ഭാവിയില്‍ സ്വീകരിക്കാനാവുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് ആധാരമാക്കാവുന്ന അടിസ്ഥാന ബിന്ദുക്കള്‍ പ്രസ്തുത കത്തില്‍ വായിച്ചെടുക്കാനാവും. മൌദൂദിയുടെ ജന്മഗേഹമാണ് ഹൈദരാബാദ്. ആയുസ്സിന്റെ പകുതിയിലേറെ ഭാഗം അദ്ദേഹം കഴിച്ചുകൂട്ടിയത് അവിടെയാണ്. ആവശ്യപ്പെടാതെ ഇത്തരമൊരു ഉപദേശം നല്‍കുന്നത് ഹൈദരാബാദുമായുള്ള തന്റെ വ്യക്തിപരമായ ഈ ആത്മബന്ധത്തിന്റെയും ഇസ്ലാമികസാഹോദര്യത്തിന്റെയും താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നു കത്തിന്റെ ആമുഖത്തില്‍ മൌദൂദി വ്യക്തമാക്കുന്നുണ്ട്. തന്റെ നിര്‍ദേശങ്ങള്‍ ഉപരിപൂര്‍വമായി വായിച്ചുതള്ളാതെ ആലോചനാപൂര്‍വം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന മൌദൂദി, ധാര്‍മികമായ ഉത്തരവാദിത്തം നിര്‍വഹിച്ചു എന്ന മനശ്ശാന്തിക്കു കൂടിയാണ് ഇങ്ങനെയൊരു കത്തെഴുതാന്‍ പ്രേരകമായതെന്നു കൂടി പറയുന്നു.

മൌദൂദിയെ തെറ്റായി വായിച്ചു ശീലിച്ചവര്‍ കരുതുക ഇന്ത്യന്‍ യൂനിയനെതിരേയുള്ള മുസ്ലിം ചെറുത്തുനില്‍പ്പിനു പിന്തുണ നല്‍കുന്നതായിരിക്കും ഈ കത്തെന്നാണ്. എന്നാല്‍, തികച്ചും വ്യത്യസ്തമായി സ്വതന്ത്ര നാട്ടുരാജ്യമായി നില്‍ക്കാതെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ യൂനിയനില്‍ ചേരാനാണ് മൌദൂദി ഹൈദരാബാദിലെ മുസ്ലിം നേതൃത്വത്തെ ഉപദേശിക്കുന്നത്. നൈസാം ഭരണകൂടത്തിന്റെ ദൌര്‍ബല്യങ്ങള്‍ കത്തില്‍ അദ്ദേഹം വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ഭൂമിശാസ്ത്രപരമായ കിടപ്പ്സ്വതന്ത്ര നാട്ടുരാജ്യപദവിയെ എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കുമെന്നു ഹൈദരാബാദിന്റെ സാമൂഹിക-സാംസ്കാരികാവസ്ഥയും ജനസംഖ്യാഘടനയുമൊക്കെ വിസ്തരിച്ച്, അപഗ്രഥിച്ചുകൊണ്ടുള്ള ഈ കത്ത് മൌദൂദിയിലെ രാഷ്ട്രീയ അതികായനെ അനാവരണം ചെയ്യുന്നതാണ്. അതു പൂര്‍ണമായി പകര്‍ത്താന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. കത്തില്‍ മൌദൂദി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളുടെയും നിഗമനങ്ങളുടെയും സംക്ഷേപമാണ് ചുവടെ.
1. ഇന്ത്യയിലെയും ഹൈദരാബാദിലെയും രാഷ്ട്രീയ സ്ഥിതിഗതികള്‍ നിരീക്ഷിച്ചാല്‍ ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുന്നതിനെയോ അവിടെ ഉത്തരവാദ ഗവണ്‍മെന്റ് സ്ഥാപിക്കുന്നതിനേയൊ തടയാന്‍ നിങ്ങള്‍ക്ക് ഒരുവിധത്തിലും സാധിക്കുമെന്നു തോന്നുന്നില്ല. എന്തു തന്നെയായാലും അതു സംഭവിക്കുക തന്നെ ചെയ്യും. നിങ്ങളുടെ വിസമ്മതത്തിന് അതു തടയാനാവില്ല.
തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ മുസ്ലിംകളും സംസ്ഥാനവും ഒന്നിച്ചു തകരുകയായിരിക്കും ഫലം, ഇല്ലെങ്കില്‍ മുസ്ലിംകള്‍ മാത്രം തകരുകയും മുസ്ലിംകളെ ഉപയോഗിച്ചു സംസ്ഥാനം സ്വന്തം രക്ഷ കണ്െടത്തുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതിരിക്കുക എന്നതാണു യുക്തിയുടെ താല്‍പ്പര്യം. ഇന്ത്യന്‍ യൂനിയനില്‍ ചേരുകയും ഉത്തരവാദ ഭരണകൂടം സ്ഥാപിതമാവുകയും ചെയ്യുന്നതു ചുരുങ്ങിയത് മുസ്ലിം താല്‍പ്പര്യങ്ങള്‍ക്കു ഹാനികരമാവാതിരിക്കുന്നതിനു പുറമെ തങ്ങളുടെ ഉദ്ദിഷ്ട ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കത്തക്കവിധം മുസ്ലിംകള്‍ക്കു സ്ഥാനങ്ങള്‍ ലഭ്യമാക്കുക കൂടി ചെയ്യുന്ന ഒരു ധാരണയിലെത്താന്‍ ശ്രമിക്കുക എന്നതാണു കരണീയമായിട്ടുള്ളത്.
2. ഏറ്റുമുട്ടുന്നതിനു പകരം ഹൈദരാബാദ് മുസ്ലിംകളുടെ സംഘടനയായ അന്‍ജുമന്‍ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സോപാധികം ഇന്ത്യന്‍ യൂനിയനില്‍ ചേരാനും സമ്പൂര്‍ണ ഉത്തരവാദ സര്‍ക്കാര്‍ സ്ഥാപിക്കാനും സന്തോഷപൂര്‍വം സമ്മതിക്കുകയാണെങ്കില്‍ ഈ ഘട്ടത്തില്‍ സ്റേറ്റ് കോണ്‍ഗ്രസ്സും ഇന്ത്യന്‍ യൂനിയനും അത്തരം ഉപാധികള്‍ അംഗീകരിക്കാനാണു സാധ്യത.
3. എന്റെ ദൃഷ്ടിയില്‍ ഇന്ത്യന്‍ യൂനിയനും സ്റേറ്റ് കോണ്‍ഗ്രസ്സും എളുപ്പം അംഗീകരിക്കാന്‍ സാധ്യതയുള്ള ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കു ഫലപ്രദമായ ഉപാധികള്‍ താഴെ പറയുന്നതാണ്:
എ. സകാത്ത് സംഭരണ - വിതരണം, വഖ്ഫ് നടത്തിപ്പ്, വഖ്ഫ് വരുമാനങ്ങള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കല്‍, കുടുംബനിയമങ്ങള്‍, വ്യക്തിനിയമങ്ങള്‍ എന്നിവയ്ക്കു നിയമപരമായ ജുഡീഷ്യല്‍ അധികാരങ്ങള്‍ സ്റേറ്റിന്റെ ഭാവി ഭരണഘടനയില്‍ ഉറപ്പുവരുത്തുക (ഇത്തരം അവകാശങ്ങള്‍ മറ്റു വിഭാഗങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ അതിനെ എതിര്‍ക്കരുത്).

ബി. സ്വന്തം ചെലവില്‍ മതപാഠശാലകള്‍ സ്ഥാപിക്കാനും സ്വന്തം ചെലവില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മുസ്ലിം കുട്ടികള്‍ക്കു മതപഠന സംവിധാനമുണ്ടാക്കാനും അവകാശം നല്‍കുന്ന വകുപ്പു ഭരണഘടനയില്‍ ഉള്‍പ്പെടുത്തുക.
സി. സംസ്ഥാനത്തിനായി രൂപവല്‍ക്കരിക്കുന്ന അസംബ്ളിയിലേക്കോ പാര്‍ലമെന്റിലേക്കോ നടക്കുന്ന തിരഞ്ഞെടുപ്പു സംസ്ഥാനത്തെ ഏറ്റവും ചെറിയ ന്യൂനപക്ഷത്തിനു പോലും പ്രാതിനിധ്യം ലഭിക്കുംവിധം നിര്‍ബന്ധമായും ആനുപാതിക പ്രാതിനിധ്യ രീതിയിലുള്ളതായിരിക്കുക.
ഡി. മുസ്ലിംകള്‍ക്കു നേരത്തേ നല്‍കപ്പെട്ട അവകാശങ്ങള്‍ ഹനിക്കാന്‍ കഴിയാത്തവിധം ഭരണഘടനാ ഭേദഗതികള്‍ തടയുന്ന വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുക. ഉദാഹരണത്തിന്, ഭരണഘടനാ ഭേദഗതിക്കു ഹിതപരിശോധന നടത്തുകയും എണ്‍പതോ എണ്‍പത്തഞ്ചോ ശതമാനം വോട്ട് ലഭിക്കുകയും വേണമെന്നു ഭരണഘടനയില്‍ വ്യവസ്ഥപ്പെടുത്താവുന്നതാണ്.

ഇ. സര്‍ക്കാര്‍ വകുപ്പുകളില്‍ മുസ്ലിംകളുടെ അനുപാതം അവരുടെ ജനസംഖ്യാനുപാതത്തില്‍ നിന്നു താഴെയാവാതിരിക്കാനും അവരുടെ നേരെ വിവേചനം കാണിക്കാതിരിക്കാനുമുള്ള ഉറപ്പുകള്‍ വ്യവസ്ഥ ചെയ്യുക. ഇതോടൊപ്പം മുസ്ലിം രാഷ്ട്രീയപ്പാര്‍ട്ടി മുസ്ലിംകളെ മാത്രം ആശ്രയിക്കാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ സമാഹരിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു പ്രവര്‍ത്തിക്കേണ്ടതാണ്.
63 വര്‍ഷം മുമ്പാണ് മൌദൂദി ഈ കത്തെഴുതുന്നത്. ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍വകുപ്പ് ഉദ്യോഗങ്ങളിലും മുസ്ലിം പങ്കാളിത്തത്തെ വിലക്കിയതിന് പ്രതിസ്ഥാനത്ത്, സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത വായനയിലൂടെ മൌദൂദിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നവര്‍ ശ്രദ്ധിച്ചുവായിക്കേണ്ടതാണ് സി, ഇ എന്നീ ഇനങ്ങളില്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. അതില്‍ അസംബ്ളി-പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിനെയും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനെയും പറ്റിയാണ് അദ്ദേഹം പറയുന്നത്. അത്തരം ഒരു പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അതു കേവലം സാമുദായിക പാര്‍ട്ടിയായി പരിമിതപ്പെടാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നു കൂടി അദ്ദേഹം പറയുന്നു. ആനുപാതിക പ്രാതിനിധ്യത്തെപ്പറ്റി പറയുമ്പോഴും ഏറ്റവും ചെറിയ ന്യൂനപക്ഷത്തിനു പോലും പ്രാതിനിധ്യം ലഭിക്കത്തക്ക വിധമായിരിക്കണം അതെന്നാണ് അദ്ദേഹം ഊന്നുന്നത്. ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്ലിം നിയമനം ഉറപ്പാക്കാനും മൌദൂദി ആവശ്യപ്പെടുന്നു.

പൊള്ളയായ കോലാഹലം
മൌദൂദിയെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞു എന്നാണ് ഇപ്പോള്‍ നടക്കുന്ന വലിയ ഒരു കോലാഹലം. ശരിയാണ്, മൌദൂദിയെ ജമാഅത്ത് പ്രവൃത്തിപഥത്തില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ, അത് ഇപ്പോഴല്ലെന്നു മാത്രം. ഇതിനു മുമ്പാണ്. ആറു പതിറ്റാണ്ടുകള്‍ പാഴാക്കി ഇപ്പോഴാണവര്‍ മൌദൂദിയിലേക്കു തിരിച്ചെത്തുന്നത് എന്നതല്ലേ യാഥാര്‍ഥ്യം? ഇന്ത്യാ വിഭജനവേളയില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഒരു കര്‍മപരിപാടി നിശ്ചയിച്ചുകൊണ്ട് മദ്രാസില്‍ മൌദൂദി സുദീര്‍ഘമായൊരു പ്രസംഗം ചെയ്തിട്ടുണ്ട്. വിഭജനാനന്തരം ഇന്ത്യയില്‍ മുസ്ലിംകള്‍ നേരിടാന്‍ പോവുന്ന ഭീഷണികളും വെല്ലുവിളികളും ഈ പ്രസംഗത്തില്‍ അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ ദേശീയതയ്ക്കു പയ്യെപ്പയ്യെ ഹൈന്ദവ സാംസ്കാരിക ദേശീയതയുടെ നിറപ്പകര്‍ച്ച സംഭവിക്കുന്നത്, സോഷ്യലിസത്തിന്റെ മുന്നേറ്റം, പതനം, അക്കാലത്തു തന്നെ യുദ്ധങ്ങളില്‍ സൈനികസേവനമനുഷ്ഠിച്ചും വിദേശവരുമാനം സമ്പാദിച്ചും സുസ്ഥിതി പ്രാപിച്ച ചമറുകള്‍ തങ്ങളുടെ ആടയാഭരണങ്ങള്‍ അണിയുന്നു എന്നുപറഞ്ഞു ഗുജ്ജാര്‍, ജാട്ട് മേല്‍ജാതിക്കാര്‍ കലാപത്തിനിറങ്ങിയതു ചൂണ്ടിക്കാട്ടി സാമൂഹിക-സാമ്പത്തികരംഗങ്ങളില്‍ മേല്‍ത്തട്ടില്‍ പിറന്നുവീണ വരേണ്യവര്‍ഗം മേല്‍ക്കൈ നേടുന്നത്, ജാതിരാഷ്ട്രീയം വളര്‍ന്നു ഹിന്ദുത്വശക്തികള്‍ക്കിടയിലെ ആഭ്യന്തരവൈരുധ്യങ്ങള്‍ മൂര്‍ച്ഛിക്കുന്നത് തുടങ്ങി പ്രവചനാത്മകമായ നിരവധി നിഗമനങ്ങളിലൂടെ ഈ പ്രസംഗം കടന്നുപോവുന്നു. വര്‍ത്തമാന ഇന്ത്യയുടെ നേര്‍ ചിത്രമാണ് ഈ പ്രസംഗത്തില്‍ തെളിയുന്നത്.

ഒരിടത്ത് അദ്ദേഹം പറയുന്നു: "ഇസ്ലാമില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കും അതിനുവേണ്ടി പണിയെടുക്കുന്നവര്‍ക്കും ക്ഷേമവും ഐശ്വര്യവും ലഭിക്കുന്നതോ പോവട്ടെ, ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പോലും നന്നായി വിയര്‍ക്കേണ്ടിവരും. അവരുടെ ഇസ്ലാം ആഭിമുഖ്യത്തിനും ആത്മാഭിമാനബോധത്തിനും ക്ഷതമേറിക്കൊണ്ടിരിക്കും. ഇസ്ലാമിന്റെ അടയാളങ്ങള്‍ തുടച്ചുനീക്കപ്പെടുന്നതു മാത്രമല്ല, പരസ്യമായി അവഹേളിക്കപ്പെടുന്നതും അവര്‍ക്കു കാണേണ്ടിവരും. ഈ പരിതസ്ഥിതിയില്‍ അസാധാരണ ക്ഷമയും ഇച്ഛാശക്തിയും നല്ല വിവേകവും നയചാതുരിയും ഉള്ളവര്‍ക്കു മാത്രമേ ഇസ്ലാമിക പരിവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാവുകയുള്ളൂ.''

എന്തുകൊണ്ടു സര്‍ക്കാര്‍ ഉദ്യോഗങ്ങളോടു വൈമുഖ്യം പുലര്‍ത്തി എന്നതിന്റെ കാരണവും മദ്രാസ് പ്രസംഗം വ്യക്തമാക്കുന്നുണ്ട്: "പഴയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ വാശിപിടിക്കുന്നതു വിനാശകരമായിരിക്കും. കാരണം, തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള മുസ്ലിംകളുടെ ശ്രമം ഹിന്ദുക്കളുടെ വര്‍ഗീയ മുന്‍വിധികളെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയേയുള്ളൂ. അതിനാല്‍, സര്‍ക്കാരില്‍ നിന്നോ അധികാരകേന്ദ്രങ്ങളില്‍ നിന്നോ ഒരു സമുദായമെന്ന നിലയില്‍ ഒന്നും ലഭിക്കാനില്ല എന്ന കാര്യം മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായി ഒരു പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ നാം ശ്രമിക്കണം. അതുപോലെ ഹിന്ദുദേശീയവാദത്തോടു മല്‍സരിക്കുന്ന ഒരു മുസ്ലിം ദേശീയത ഇല്ലെന്ന കാര്യം സ്വന്തം മനോഭാവത്തിലൂടെ അവരെ ബോധ്യപ്പെടുത്താനും മുസ്ലിംകള്‍ക്കു കഴിയണം. അമുസ്ലിം ഭൂരിപക്ഷത്തിന് ഇസ്ലാമിന്റെ പേരിലുള്ള അത്യസാധാരണമായ മുന്‍വിധികള്‍ നീക്കാന്‍ അതു മാത്രമേ വഴിയുള്ളൂ.''
ഇന്ത്യയുടെ മണ്ണില്‍ ഒട്ടിനിന്നു പ്രവര്‍ത്തിക്കാനാണ് ഇന്ത്യയില്‍ അവശേഷിക്കാനിടയുള്ള മുസ്ലിംകളെ മദ്രാസ് പ്രഭാഷണത്തില്‍ മൌദൂദി ആഹ്വാനം ചെയ്യുന്നത്: "നമ്മുടെ സംഘടനയുടെ പ്രവര്‍ത്തനരംഗം ദൈവം നമ്മുടെ ശാന്തിക്കായി കനിഞ്ഞുനല്‍കിയ ഈ രാജ്യം തന്നെയാണ്. നാം ജനിച്ചുവളര്‍ന്ന മണ്ണുതന്നെയാണ് സ്വാഭാവികമായും നമ്മുടെ കര്‍മമണ്ഡലം. ഏതു ഭാഷയും ജീവിതരീതിയുമാണോ നാം നമ്മുടേതായി സ്വീകരിച്ചിരിക്കുന്നത്, ഏതു ജനവിഭാഗത്തിന്റെ മനോഘടനയുമായാണോ നാം താദാത്മ്യം പ്രാപിച്ചിരിക്കുന്നത്, ഏതു സമൂഹവുമായാണോ നമുക്കു ജന്മബന്ധമുള്ളത്, അവിടം തന്നെയാണ് നമ്മുടെ കര്‍മഭൂമി. പ്രവാചകന്‍മാര്‍ക്കു പോലും ദൈവം കര്‍മമണ്ഡലമായി നിശ്ചയിച്ചതു സ്വന്തം ദേശമാണ്.''

മൌലാനാ ആസാദിനെ ഒഴിച്ചുനിര്‍ത്തിയാല്‍ വിഭജനത്തിനെതിരേ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയ മറ്റൊരു മുസ്ലിം നേതാവാണു മൌദൂദി. വസ്തുനിഷ്ഠമായ മൂന്നു കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് മൌദൂദി വിഭജനത്തെ എതിര്‍ത്തതെന്നു സുദാനി പത്രപ്രവര്‍ത്തകനായ അഹ്മദ് ഉമറാബി ചൂണ്ടിക്കാണിക്കുന്നു: "ഒന്ന്, ചരിത്രപരം. ബ്രിട്ടീഷ് രാജിന്റെ ആഗമനം വരെ 18ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇന്ത്യ മുസ്ലിം ഭരണത്തിന്‍ കീഴിലായിരുന്നു. രണ്ട്, വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന ഒരു വ്യവസ്ഥ എന്ന നിലയ്ക്കു ഹിന്ദുമതത്തെക്കാളുപരി നിലനില്‍പ്പിനുള്ള ഘടകങ്ങള്‍ ഇസ്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. മൂന്ന്, നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ ഊന്നുന്ന ഇസ്ലാമിനു ഹൈന്ദവ ബഹുജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കും. വിശിഷ്യാ അവര്‍ണജാതികളെ. കാരണം, ജനനത്തിന്റെ അടിസ്ഥാനത്തില്‍ തട്ടുകളായി തിരിച്ചുകൊണ്ടുള്ള ജാതിയുടെ മേലെയാണ് ഹിന്ദുമതം നിലനില്‍ക്കുന്നത്. ചൊട്ടമുതല്‍ ചുടല വരെ അവര്‍ണന്‍ അവര്‍ണന്‍ തന്നെ. ഒരിക്കലും അവനു മേല്‍ജാതിയുടെ ശ്രേണിയിലെത്താനാവില്ല. വ്യത്യസ്തമാണ് ഇസ്ലാമിലെ സ്ഥിതി. ഇസ്ലാമില്‍ ശ്രേഷ്ഠതയുടെ മാനദണ്ഡം ജീവിതവിശുദ്ധിയും ധാര്‍മികമായ ഔന്നത്യവുമാണ്. മുസ്ലിംകള്‍ ഹിന്ദുക്കളോടൊപ്പം ഒരേ രാജ്യത്തുതന്നെ തുടരുകയാണെങ്കില്‍ ബഹുജനമധ്യേ സമാധാനപരമായ രൂപത്തില്‍ ക്രമപ്രവൃദ്ധമായി ഇസ്ലാം വ്യാപിക്കുമെന്ന് ഈ കോണിലൂടെ മൌദൂദി വിലയിരുത്തി.''

മുസ്്ലിം ഗ്രഹണകാലത്തെ തലപ്പാവു വച്ച കുശ്മാണ്ഡ ബുദ്ധികളില്‍നിന്നും കൂപമണ്ഡുകങ്ങളായ രാഷ്ട്രീയനേതൃത്വങ്ങളില്‍ നിന്നും എത്രയോ ഉയരത്തിലാണ് മൌദൂദി. അറുപതാണ്ടുകള്‍ ഉറങ്ങിത്തീര്‍ത്ത ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയിലെ റിപ് വാന്‍ വിങ്കിളുമാരെ പോലെ സ്വന്തം അഭിപ്രായങ്ങളുടെ തടവുകാരനുമായിരുന്നില്ല മൌദൂദി. മൌദൂദി അര്‍ഹിക്കുന്ന വിമര്‍ശനം ഇനിയും ഉണ്ടായിട്ടുവേണമെന്നത് എത്രയോ ശരി. 'മൌദൂദികള്‍' തന്നെയായിരുന്നു അതു ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അതിനുള്ള ആംപിയര്‍ അവരില്‍ നിന്നു പ്രതീക്ഷിക്കാന്‍ വയ്യ. കൊളോണിയല്‍ മതേതര യുക്തിയുടെ ചക്കില്‍ കറങ്ങുന്ന പതിവു മൌദൂദി വിമര്‍ശകരാവട്ടെ, വിമര്‍ശനമെന്ന പേരില്‍ വാചകക്കസര്‍ത്തു നടത്താനല്ലാതെ ഒരു സംവാദത്തിലേക്കു വരാനുള്ള ജനിതകഘടന നഷ്ടപ്പെട്ടവരുമാണ്. മുന്‍വിധികള്‍ മാറ്റി അക്കാദമിക താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി അത്തരമൊരു ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കുന്ന ബുദ്ധിജീവികളുടെ അഭാവം മലയാളത്തിന്റെ നിര്‍ഭാഗ്യമാണ്. അത്തരമൊരു ബുദ്ധിജീവി വരുന്നതു വരെ ജേണലിസ്റിക് ഗിമ്മിക്കുകള്‍ ഇനിയും തുടരും.

കടപ്പാടി : തേജസ്‌

Thursday, May 20, 2010

Wanted !!!

മാതൃഭൂമിയുടെ ചിന്തന്‍ ബൈഠക്

പി.കെ. പ്രകാശ് [madhyamam daily]

മുസ്ലിംകള്‍ മാധ്യമസ്ഥാപനം ആരംഭിച്ചാല്‍ മുസ്ലിംവിഷയങ്ങള്‍ മാത്രം എഴുതണം. സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടരുത്. ഇടപെട്ടാല്‍ നിരുല്‍സാഹപ്പെടുത്തണം. പൊതു വ്യക്തിത്വങ്ങള്‍ ആ പ്രസിദ്ധീകരണവുമായി സഹകരിക്കരുത്^'സത്യം, സമത്വം, സ്വാതന്ത്യ്രം' നെറ്റിയിലൊട്ടിച്ച കേരളത്തിലെ പാരമ്പര്യപത്രമായ 'മാതൃഭൂമി'യുടെ ചിന്തന്‍ബൈഠക്കില്‍നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്ന തിട്ടൂരങ്ങളാണിത്.

ക്രിസ്ത്യന്‍ മിഷനറിമാരാണ് മലയാള പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിവിധ മത^ജാതി വിഭാഗങ്ങള്‍ പത്രങ്ങള്‍ തുടങ്ങി. ഓര്‍ത്തഡോക്സ് വിഭാഗവുമായി ബന്ധപ്പെട്ടാണ് 'മലയാള മനോരമ' ആരംഭിച്ചത്. കോണ്‍ഗ്രസ് അനുകൂലവും കമ്യൂണിസ്റ്റ് വിരുദ്ധവുമായി, മലബാര്‍ജില്ലയിലെ നായന്മാരുടെ പത്രമായാണ് 'മാതൃഭൂമി'യുടെ തുടക്കം (ഓണ്‍ലൈന്‍ വിജ്ഞാനകോശം 'വിക്കിപീഡിയ'). 'കേരളകൌമുദി' ഈഴവ വിഭാഗത്തിന്റെ പത്രമാണ്. ക്രിസ്ത്യാനിക്കും നായര്‍ക്കും ഈഴവനും പത്രം ആകാം. മുസ്ലിംകള്‍ക്ക് അത് പാടില്ല. മുസ്ലിം ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ പൊതുവ്യക്തിത്വങ്ങള്‍ ജോലിചെയ്യരുത്, എഴുതരുത്. ഈയിടെയായി 'മാതൃഭൂമി' മലയാളത്തിന്റെ പൊതുമണ്ഡലത്തില്‍ നടത്തുന്ന പ്രചാരണമാണിത് (ഇന്റലക്ച്വല്‍ ജിഹാദ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 മെയ് 16^22).

1921 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും എതിരെ നടന്ന മലബാര്‍സമരം മുതല്‍ ഇന്നുവരെ സാമൂഹികപ്രശ്നങ്ങളില്‍ സംഘ്പരിവാറിന്റെ പ്രച്ഛന്ന മുഖമായാണ് 'മാതൃഭൂമി' പ്രവര്‍ത്തിച്ചത്. മുസ്ലിം^ക്രൈസ്തവ^കമ്യൂണിസ്റ്റ് വിരുദ്ധതയാണ് എന്നും അതിനെ നയിച്ചത്. മലപ്പുറം ജില്ലാ രൂപവത്കരണസമയത്ത് 'മാതൃഭൂമി'യുടെ മുസ്ലിം വിരുദ്ധത ഉച്ചകോടിയിലെത്തി. ആര്‍.എസ്.എസിന്റെ നിലക്കല്‍ പ്രക്ഷോഭനാളുകളില്‍ ക്രിസ്ത്യന്‍വിരോധമായിരുന്നു മുഖമുദ്ര. തുടക്കം മുതല്‍ ഇന്നുവരെ കമ്യൂണിസ്റ്റ് വിരുദ്ധത പത്രത്തിന്റെ പ്രഖ്യാപിതനയമാണ്. ചില ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വഴി ഇങ്ങനെയൊന്നുമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ തട്ടിപ്പുകള്‍ മറക്കുന്നില്ല.

കേരള സമൂഹത്തില്‍ സംഘ്പരിവാറിന് വേണ്ടി 'മാതൃഭൂമി' നടത്തിയ കര്‍സേവയുടെ തെളിവാണ് ആര്‍.എസ്.എസിന്റെ കേരളചരിത്രവുമായി ബന്ധപ്പെട്ട് ഇറക്കിയ 'ദക്ഷ' എന്ന പ്രസിദ്ധീകരണം. കേരളത്തിലെ സംഘടനാവളര്‍ച്ചയെക്കുറിച്ച്  ആര്‍.എസ്.എസ് തയാറാക്കിയ  'ആര്‍.എസ്.എസ് ആന്‍ഡ് ഹിന്ദു നാഷനലിസം' എന്ന പഠനത്തില്‍ സംഘം മുഖപത്രമായ 'കേസരി'യേക്കാള്‍ 'മാതൃഭൂമി' ആര്‍.എസ്.എസിന് വേണ്ടി നടത്തിയ ഇടപെടലുകളാണ് എടുത്തുചേര്‍ത്തിരിക്കുന്നത്. 1959ലെ വിമോചനസമരം, 1968 ലെ തളിക്ഷേത്ര പ്രക്ഷോഭം, 1969 ലെ മലപ്പുറംജില്ലാ വിരുദ്ധസമരം, 1978 ലെ പാലുകാച്ചിമല സമരം, 1980^'81 ലെ ഇടത്സര്‍ക്കാര്‍ വിരുദ്ധസമരങ്ങള്‍, 1983ലെ നിലക്കല്‍പ്രക്ഷോഭം, 1986ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ നടത്തിയ സമരം എന്നിവയില്‍ 'മാതൃഭൂമി' വഹിച്ച പങ്ക് ഈ പഠനഗ്രന്ഥവും 'ദക്ഷ'യെന്ന ആര്‍.എസ്.എസ് സപ്ലിമെന്റും എടുത്തുകാട്ടുന്നു.

മലബാറിലെ ക്ഷേത്രങ്ങളെക്കുറിച്ച് 'മാതൃഭൂമി'യില്‍ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. അത് കേളപ്പനും സംഘ്പരിവാറും ഏറ്റെടുത്തു. ഇതിന്റെ തുടര്‍ച്ചയായാണ് മലബാര്‍ ക്ഷേത്ര സംരക്ഷണസമിതിയും പിന്നീട് കേരള ക്ഷേത്രസംരക്ഷണ സമിതിയും രൂപവത്കരിച്ചത്^'മാതൃഭൂമി' അസി.എഡിറ്റര്‍ ആയിരുന്ന വി.എം. കൊറാത്ത് 'ദക്ഷ'യില്‍ വിവരിക്കുന്നു.  ദുര്‍ഗാഷ്ടമി ദിവസം അങ്ങാടിപ്പുറത്ത് ശിവലിംഗം പ്രത്യക്ഷപ്പെട്ടതും അതിനെതിരെ മുസ്ലിംകള്‍ രംഗത്ത് വന്നതും അത് ഒരു പ്രക്ഷോഭമായി 'മാതൃഭൂമി' വളര്‍ത്തിയെടുത്തതും വിവരിച്ച് തളിസമരത്തില്‍ പത്രം വഹിച്ച പങ്ക് അദ്ദേഹം വിശദീകരിക്കുന്നു. ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്തായിരുന്നു അത്. ഇ.എം.എസ് കേളപ്പനെയും സംഘ്പരിവാറിനെയും കൊറാത്തിനെയും അപലപിച്ച് അങ്ങാടിപ്പുറത്ത് പ്രസംഗിച്ചു. ഇതിനെതിരെ ''ഈ കുരങ്ങുകളിപ്പിക്കല്‍ നിര്‍ത്തണം'' എന്ന മാതൃഭൂമി മുഖപ്രസംഗവും കൊറാത്ത് അനുസ്മരിക്കുന്നുണ്ട്.

'ദക്ഷ'യില്‍തന്നെ സംഘ്പരിവാറിന്റെ സാംസ്കാരികസംഘടനയായ 'തപസ്യ'യുടെ ചരിത്രമുണ്ട്. 1976ല്‍ കോഴിക്കോട്ടെ അളകാപുരിയില്‍ ആര്‍.എസ്.എസിന്റെ ഈ സാംസ്കാരികസംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് 'മാതൃഭൂമി'പത്രാധിപര്‍ കെ.പി കേശവമേനോന്‍ ആയിരുന്നു. വി.എം. കൊറാത്ത് ഉള്‍പ്പെടെയുള്ള 'മാതൃഭൂമി'യുടെ നിരവധി എഡിറ്റര്‍മാര്‍ ഇതിന്റെ മുന്‍നിര സംഘാടകരായിരുന്നു. ഇന്നും ഈ സംഘ്പരിവാര്‍ സംഘടനയുമായി യോജിച്ചാണ് 'മാതൃഭൂമി' എല്ലാ ജില്ലകളിലും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ആദിവാസികള്‍ക്കിടയില്‍ ആര്‍.എസ്.എസ് സംഘടന കെട്ടിപ്പടുത്തത് 1979 ലാണ്. കേരള വനവാസി വികാസ കേന്ദ്രം എന്നാണ് അതിന്റെ പേര്. ആര്‍.എസ്.എസ് നേതാവ് ഭാസ്കര്‍ റാവുജി അട്ടപ്പാടിയിലെ ആദിവാസി മേഖല സന്ദര്‍ശിച്ചപ്പോള്‍ ആദിവാസി സംരക്ഷണത്തിന് ആര്‍.എസ്.എസ് വഹിക്കുന്ന ത്യാഗങ്ങള്‍ 'മാതൃഭൂമി'യില്‍ പ്രധാന വാര്‍ത്തയായി.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കേരളം കണ്ട എക്കാലത്തെയും മികച്ച സ്വാതന്ത്യ്രസമര പ്രക്ഷോഭകനായ മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബ്  അല്‍അമീന്‍ പത്രം തുടങ്ങേണ്ടി വന്നതിനു പിന്നില്‍ മാതൃഭൂമിയുടെ മുസ്ലിംവിരുദ്ധതയുണ്ടായിരുന്നു. മാപ്പിളമാരുടെയും അവര്‍ണരുടെയും ശബ്ദമുയരണമെങ്കില്‍ മറ്റൊരു പത്രം വേണമെന്ന് അനുഭവത്തിലൂടെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ പഠിപ്പിച്ചത് 'മാതൃഭൂമി'യാണ്. മാപ്പിള ഔട്ട്റേജസ് ആക്ട് എന്ന മലബാര്‍മുസ്ലിംകളെ ക്രിമിനല്‍ സമൂഹമായി മുദ്രകുത്തുന്ന നിയമത്തെ,  ആ നിയമമുപയോഗിച്ച് ബ്രിട്ടീഷുകാര്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങളെ അത് കണ്ടില്ലെന്ന് നടിച്ചു. 'അല്‍അമീനെ'തിരെ അക്കാലത്ത് തന്നെ മാതൃഭൂമി ഇന്ന് നടത്തുന്ന അതേ മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. 1939 സെപ്റ്റംബര്‍ 20 ന് അല്‍^അമീന്‍ സര്‍ക്കാര്‍ നിരോധിക്കുന്നത് വരെ 'മാതൃഭൂമി'യുടെ ഈ മുസ്ലിംമാധ്യമ വിരുദ്ധസമീപനം തുടര്‍ന്നു. മലപ്പുറം ജില്ലാ രൂപവത്കരണത്തെ മാപ്പിളസ്ഥാന്‍ എന്ന് വിളിച്ച് എതിര്‍പ്പിന് ആസൂത്രിതരൂപം കൊടുത്തത് 'മാതൃഭൂമി'യായിരുന്നു.

മലബാര്‍ കലാപസമയത്ത് സ്ഥാപക പത്രാധിപര്‍ കെ.പി കേശവമേനോന്‍ സ്വീകരിച്ച മുസ്ലിംവിരുദ്ധ നിലപാടിനോട് ജനങ്ങള്‍ എങ്ങനെ പ്രതികരിച്ചെന്ന് 1946 ഒക്ടോബര്‍ 27ലെ മാതൃഭൂമിയില്‍ കേശവമേനോന്‍ തന്നെ എഴുതി. ''കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ഒരു വന്‍ജനക്കൂട്ടം കാത്തുനില്‍പ്പുണ്ടായിരുന്നു. എന്നെ എതിര്‍ക്കാന്‍ വന്നവരായിരുന്നു അധികവും. 'കേശവമേനോന്‍ ഗോ ബാക്ക്; മാതൃഭൂമി ദിനപത്രം നശിക്കട്ടെ' എന്ന മുദ്രാവാക്യം ജനക്കൂട്ടം ഉയര്‍ത്തി. സ്വീകരണക്കാര്‍ ഇട്ട മാല അവര്‍ പിടിച്ചുവലിച്ച് പൊട്ടിച്ചു. എന്റെ ഷര്‍ട്ട് വലിച്ചുകീറി ചെളിവാരിയെറിഞ്ഞു. ടൌണ്‍ഹാളിലും ജനങ്ങള്‍ എനിക്കെതിരെ തിരിഞ്ഞു. എനിക്ക് പ്രസംഗിക്കാനാകാതെ പിന്തിരിയേണ്ടി വന്നു. കാരണം എന്നെ തല്ലിക്കൊല്ലാന്‍ തയാറായിരുന്നു ജനങ്ങള്‍''.

ഇത് എന്തുകൊണ്ട് സംഭവിച്ചു? മലബാര്‍സമര കാലത്തും ഖിലാഫത്തുകാരെ പട്ടാളം വേട്ടയാടിയപ്പോഴും നിശബ്ദത പാലിക്കുകയും സമരത്തിനു ശേഷം ഖിലാഫത്തുകാരെയും മുസ്ലിംകളെയും വിമര്‍ശിക്കുകയും ചെയ്ത കേശവമേനോന് ജനം മാപ്പ് കൊടുത്തില്ല. പത്രത്തിലൂടെ പ്രകടിപ്പിച്ച മുസ്ലിംവിരോധവും ഹിന്ദുപക്ഷപാതവും മുസ്ലിംകള്‍ക്കെതിരെ ഗാന്ധിജിയെ തിരിച്ചുവിട്ടതും ജനങ്ങള്‍ക്ക് രസിച്ചില്ലെന്ന് തുറന്ന് പറഞ്ഞത് മലബാര്‍ സമരനായകനായിരുന്ന എം.പി നാരായണമേനോന്‍ തന്നെയായിരുന്നു. കെ.പി കേശവമേനോനെപ്പോലുള്ള ഹിന്ദു കോണ്‍ഗ്രസ് നേതാക്കള്‍ ഏറനാട്ടില്‍ പോകാന്‍ ഭയപ്പെട്ടത്, കുടിയാന്‍സമരങ്ങളില്‍ ജന്മിമാരുടെ ഭാഗം പത്രങ്ങളിലും കോടതികളിലും വാദിച്ചിരുന്നവര്‍ ഇവരായതു കൊണ്ട് ജനങ്ങള്‍ എതിരാണെന്ന് തിരിച്ചറിഞ്ഞതാണെന്നും എം.പി. നാരായണമേനോന്‍ തുറന്ന്പറഞ്ഞിട്ടുണ്ട്. സ്ഥാപക പത്രാധിപരുടെ ഈ മുസ്ലിം വിരുദ്ധതയും ഹിന്ദുത്വ അനുകൂലനിലപാടുമാണ് പിന്നീടും കേരളം കണ്ടത്. ആര്‍.എസ്.എസിന്റെ സാംസ്കാരിക സംഘടനയായ തപസ്യയുടെ സ്ഥാപക സമ്മേളനത്തില്‍ 'മാതൃഭൂമി' പത്രാധിപര്‍ അധ്യക്ഷത വഹിച്ചത് ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചതന്നെയാണ്.

''കേരളം മലയാളികളുടെ മാതൃഭൂമി'' എന്ന പുസ്തകത്തില്‍ ഇ.എം.എസ് എഴുതി : ''ഹിന്ദു^മുസ്ലിം ബഹുജനങ്ങളെ യോജിപ്പിക്കുന്ന സമരപരിപാടികളെയെല്ലാം അവര്‍ എതിര്‍ത്തു. മാത്രമല്ല, ദേശീയതയുടെ പേരില്‍ മുസ്ലിം ബഹുജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയും ഹിന്ദുസമുദായ മേധാവിത്വത്തെ ശക്തിപ്പെടുത്തുകയുമാണ് അവര്‍ ചെയ്തത്. കോണ്‍ഗ്രസ്നേതാക്കള്‍ ഹിന്ദുസമുദായവാദികളും മുസ്ലിംവിരോധികളുമായി പ്രവര്‍ത്തിച്ചതും കോണ്‍ഗ്രസ്നേതൃത്വം ആകെ ബഹുജന സമരങ്ങളെ എതിര്‍ത്തതുമാണ് ലീഗിന്റെ വളര്‍ച്ചയെ ഈ വഴിക്ക് തിരിച്ച് വിട്ടത്''. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും വേണ്ടി മലബാര്‍സമരത്തെ ഒറ്റുകൊടുത്ത പത്രവും പത്രാധിപരും ദേശീയസമരത്തിന്റെ പത്രവും നേതാവുമായി സ്വയം പ്രഖ്യാപിക്കുന്നതാണ് പിന്നീട് കേരളം കണ്ടത്.

വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ ക്ഷേത്രപ്രക്ഷോഭം എന്നിവയുടെ നേതൃത്വം മാതൃഭൂമി അവകാശപ്പെടുന്നതും ഈ പശ്ചാത്തലത്തില്‍വേണം പരിശോധിക്കാന്‍. വൈക്കം ക്ഷേത്രപ്രക്ഷോഭത്തിന്റെ പിന്നിലെ കളികള്‍ പിന്നീട് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് തുറന്നെഴുതിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 'യങ ് ഇന്ത്യ' പത്രത്തിന്റെ എഡിറ്ററും വൈക്കം പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്തയാളുമാണ് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. മഹാത്മാഗാന്ധിയും കേശവ മേനോനെപ്പോലുള്ള ഹിന്ദുനേതാക്കളും ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് ജോര്‍ജ് ജോസഫ് പിന്നീട് 'ഇന്ത്യന്‍ സോഷ്യല്‍ റിഫോര്‍മറി'ല്‍ എഴുതി : ''വൈക്കം സത്യഗ്രഹത്തിന് ക്ഷേത്രപ്രവേശനവുമായി ബന്ധമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പൊതുവഴിയിലൂടെ നടക്കുന്നതില്‍ നിന്ന്, ആ വഴി ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് എന്ന കാരണം കൊണ്ടുമാത്രം അസ്പൃശ്യരെ തടയാന്‍ പാടുണ്ടോ എന്നതായിരുന്നു വിഷയം''. ജാതിചൂഷണവും പീഡനവും സഹിക്കാതെ ദലിത് വിഭാഗങ്ങള്‍ ക്രിസ്തു^ബുദ്ധ മതങ്ങളിലേക്ക് മാറുന്ന സാഹചര്യമായിരുന്നു അന്ന്. അത് തടയാനും ദലിതുകളെക്കൂടി ഹിന്ദുത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനും നടത്തിയ ബോധപൂര്‍വമായ ഇടപെടല്‍ കൂടിയായിരുന്നു അതെന്ന് ചരിത്രരേഖകള്‍ സഹിതം ജോര്‍ജ് ജോസഫ് തെളിയിച്ചു. ജോര്‍ജ് ജോസഫ് എഴുതിയ കത്തിന് മറുപടിയായി അംബേദ്കര്‍ അന്നെടുത്ത നിലപാടും ഇത് തെളിയിക്കുന്നു. ദലിതുകള്‍ ക്ഷേത്ര പ്രവേശനത്തിന് വെമ്പല്‍ കൊള്ളേണ്ടതില്ല. ഹിന്ദുക്കള്‍ അവരുടെ അഹങ്കാരം മൂലം ഒഴിവാക്കിയ ഇടങ്ങളിലേക്ക് പ്രവേശിക്കാന്‍ എന്തിന് അസ്പൃശ്യര്‍ ആവശ്യപ്പെടണം എന്നായിരുന്നു അംബേദ്കറുടെ ചോദ്യം. ദലിതുകളെ ഹിന്ദുദലിത് ആക്കി മാറ്റാന്‍ അവരെക്കൂടി ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചെടുക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഈ നടപടികളെയെല്ലാം സ്വന്തം വഞ്ചന മറച്ചുവെച്ച്, ചരിത്രത്തിന്റെയോ രേഖകളുടേയോ പിന്‍ബലമില്ലാതെ  അവകാശവാദങ്ങളുടെ പട്ടികയില്‍ ചേര്‍ക്കുകയാണ് 'മാതൃഭൂമി'യും ശില്‍പികളും ചെയ്തത്.

ഇത് പിന്നീടും തുടര്‍ന്നു. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ 'മാതൃഭൂമി'യും ഹിന്ദുത്വശക്തികളും സടകുടഞ്ഞെഴുന്നേറ്റു. യൂനിവേഴ്സിറ്റിയുടെ ആസ്ഥാനം മലപ്പുറം ജില്ലയിലാണെന്ന് ആരോപിച്ച് സമരവുമായി രംഗത്തിറങ്ങി. തമിഴ്നാട്ടുകാരനായ ഡോ. ഗനിയെ വൈസ് ചാന്‍സലറായി നിയമിച്ചപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്ത് വന്നു. ശരീഅത്ത് വിവാദ കാലത്ത് മാതൃഭൂമിയുടെ മുസ്ലിം വിരുദ്ധത അതിന്റെ പരകോടിയില്‍ എത്തി. ബാബരി മസ്ജിദിനെ തര്‍ക്കമന്ദിരമായി അവതരിപ്പിച്ചു. ഏറ്റവും അവസാനം ലൌ ജിഹാദും ഇന്റലക്ച്വല്‍ ജിഹാദും വഴി മുസ്ലിം സമുദായത്തിന് എതിരായി സംഘ്പരിവാര്‍ തലത്തില്‍ നിന്നുള്ള ആക്രമണത്തിനാണ് 'മാതൃഭൂമി' തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ ബിംബങ്ങളെയും 'മാതൃഭൂമി' എങ്ങനെയാണ് കൊണ്ടാടുന്നതെന്ന് തുറന്നെഴുതിയത് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അസി.എഡിറ്ററായ കമല്‍ റാം സജീവ് തന്നെ. 'ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും' എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതി : ''പ്രാദേശിക ക്ഷേത്രോല്‍സവങ്ങള്‍ക്കും അനന്തകോടി ആള്‍ദൈവങ്ങള്‍ക്കും വിശ്വാസ്യത തീര്‍ത്ത ഹിന്ദുത്വജേണലിസം യാതൊരു മൂല്യബോധവുമില്ലാതെ കേരള കമ്പോളം കീഴടക്കുന്ന കാഴ്ചയാണ് തൊണ്ണൂറുകളില്‍ കണ്ട് തുടങ്ങിയത്. അതിപ്പോഴും തുടരുന്നു. ഈ അധിനിവേശത്തിന്റെ ദുരവസ്ഥ ദുരൂഹമായ ഉള്‍പ്പിരിവുകളോടെ മലയാളത്തിലെ പത്രപ്രവര്‍ത്തന രംഗത്ത് ഒരു തിരിച്ച് പോക്കിന് തുടക്കമിട്ടിരിക്കുകയാണ്. ന്യൂസ് ഡസ്കുകളില്‍ പെരുകി വരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനവും അവര്‍ രൂപപ്പെടുത്തുന്ന ഓഫിസ് രാഷ്ട്രീയവും ഭയാനകമാണ്''.

ഇത് എഴുതിയ ആള്‍ തുടര്‍ന്ന് 'മാധ്യമം' പത്രത്തെക്കുറിച്ച് ഇങ്ങനെ എഴുതി : ''ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും പുതിയ പരിസരങ്ങള്‍ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന ഈ സന്ദര്‍ഭത്തില്‍ കേരളവും ചരിത്രത്തോട് മുഖം തിരിച്ച് നിന്നില്ല. 'മാധ്യമം' പോലൊരു പത്രം കേരളത്തില്‍ ചരിത്രപരമായ അനിവാര്യതയായിരുന്നു. ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയുടെ മര്‍മസ്ഥാനത്തേക്ക് കയറാന്‍ തുടങ്ങിയ ഇസ്ലാമികരാഷ്ട്രീയത്തെ നേരിട്ട് അവതരിപ്പിക്കാനെത്തിയ 'മാധ്യമ'ത്തിന് അതേസമയത്ത് ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഇതര ചിന്താ പദ്ധതികളെയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമായിരുന്നില്ല. വര്‍ഗരാഷ്ട്രീയം മാത്രമാണ് പുരോഗമനപരം എന്ന സൈദ്ധാന്തികബാധ്യതയില്‍ ഇടതുപക്ഷം അവഗണിച്ച പ്രാന്തവല്‍കൃതരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വിശാലമായ പ്ലാറ്റ്ഫോം 'മാധ്യമ'മാണ് മുഖ്യധാരയില്‍ സൃഷ്ടിച്ചത്. തീവ്രമായ സബാള്‍ട്ടണ്‍ യുക്തിക്ക് കേരളത്തിലെ മീഡിയയില്‍ ഇടം കിട്ടുന്നത് 'മാധ്യമ'ത്തിലൂടെയാണെന്ന് രണ്ട് ദശകം പൂര്‍ത്തീകരിക്കുന്ന ആ പത്രത്തിന്റെ ചരിത്രപരമായ സാന്നിധ്യം പരിശോധിച്ചാല്‍ മനസ്സിലാകും. പ്രചാര വിപ്ലവമല്ല, വാര്‍ത്താ ഉള്ളടക്കത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ 'മാധ്യമം' ദിനപത്രം അവതരിപ്പിച്ചു. ഒരു വാര്‍ത്തയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ ഈ മാറ്റം കൊണ്ടുചെന്നെത്തിച്ചു''. 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അസി.എഡിറ്റര്‍ തന്നെ 'മാധ്യമ'ത്തെക്കുറിച്ച് എഴുതിയ വസ്തുതകളുടെ പേരില്‍ മാധ്യമം മാതൃഭൂമിയുടെ ആക്രമണത്തിന് ഇരയാകുന്നത് എന്തുകൊണ്ട്?
(തുടരും)
Madhyamam daily

Sunday, March 21, 2010

ഈ ആഴചയിലെ പ്രധാന വിവരങ്ങള്‍ :


1. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി സി ഐ എ ചാരനാണ്‌. 
[ സി.ഐ.ഐ.യുടെയും ലഷ്‌കറിന്റെയും ഇരട്ട ഏജന്റാണെന്ന് ആരോപിക്കപ്പെടുന്ന ഹെഡ്‌ലിക്ക് അമേരിക്കന്‍ഭരണകൂടത്തിന്റെ അദൃശ്യസംരക്ഷണം ഉണ്ടാകുമെന്നാണ് സൂചന. ഹെഡ്‌ലി ഇരട്ട ചാരനാണെന്ന വാര്‍ത്ത നിഷേധിക്കുമ്പോഴും യു.എസ്. പ്രതിരോധ, പ്രോസിക്യൂഷന്‍, നിയമവകുപ്പുകള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് തടസ്സംനില്‍ക്കുന്നുണ്ട്. അതേസമയം, ഹെഡ്‌ലിയുടെ പൂര്‍വചരിത്രം അറിയുമായിരുന്നിട്ടും ഇന്ത്യയിലേക്ക് സുഗമമായി സഞ്ചരിക്കാനും ആക്രമണങ്ങള്‍ ആസൂത്രണംചെയ്യാനും ഒരു യു.എസ്. പൗരന് സാധിച്ചതെങ്ങനെയെന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. - Mathrubhoomi .
മാതൃഭൂമി വരെ സത്യം പറഞ്ഞു തുടങ്ങി ] 
2.മുംബൈ അക്രമണം സി ഐ എ, മൊസ്സാദ്, സംഘ്പരിവാര്‍ അറിവോടെയെന്ന് തെളിയുന്നു.
 
3.ബട്‌ല ഹൗസ് അക്രമണം, പോലീസ് കെട്ടിച്ചമച്ചത്. രണ്ടു വിദ്യാര്‍ഥികളെ പിടിച്ചു വെച്ച് തലക്കു മുകളില്‍ തോക്ക് വെച്ച് ഉന്നം പഠിച്ചു. 
 
4.ബട്‌ല ഹൗസില്‍ മരണപെട്ട ഷര്‍മയെന്ന പോലീസുകാരനെ പിറകില്‍ നിന്നും വെടിവെച്ചിട്ടതാരെന്നതില്‍ അനിശ്ചിതത്തം.

Friday, March 19, 2010

ഹിന്ദു ഐക്യ വേദി സംസ്ഥാന നേതാവ് കൊലപാതക കേസില്‍ ജയിലില്‍ പോകുന്നു

-> മാതൃഭൂമി പത്രത്തിന്‌ ഇയാള്‍ ഐക്യ വേദി നേതാവാണെന്ന് അറിയില്ല. ഹി ഹി ഹി...
കോഴിക്കോട്: മാറാട് ഒന്നാം കലാപവുമായി ബന്ധപ്പെട്ട് തെക്കെപുറത്ത് അബൂബക്കര്‍ വധിക്കപ്പെട്ട കേസില്‍ ഒമ്പത് പ്രതികള്‍ക്ക് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവും 28,000 രൂപ പിഴയും വിധിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സുരേഷ് ഉള്‍പ്പെടെ മറ്റു നാല് പ്രതികളെ അഞ്ച് വര്‍ഷം വീതം കഠിനതടവിനും 8,000 രൂപ  പിഴക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവ് അനുഭവിക്കണം. ഹൃദ്രോഗിയായതിനാല്‍ ഒന്നാംപ്രതി തെക്കെതൊടി ശ്രീധരന്റെ ശിക്ഷ മൂന്നുവര്‍ഷം തടവും 18,000 രൂപ പിഴയുമായി കോടതി ഇളവ് ചെയ്തു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും നാലുമാസവും തടവ് അനുഭവിക്കണം. പിഴശിക്ഷയില്‍നിന്ന് രണ്ട് ലക്ഷം രൂപ അബൂബക്കറിന്റെ ആശ്രിതര്‍ക്ക് കൊടുക്കണം.
മൂന്നാം പ്രതി കോതന്റകത്ത് വിപീഷ് (34), നാലാം പ്രതി തെക്കേത്തൊടി ഷാജി (36), അഞ്ചാം പ്രതി ചോയിച്ചന്റകത്ത് രഞ്ജിത്ത് (35), ഏഴാം പ്രതി കേലപ്പന്റകത്ത് വെങ്കിട്ടന്‍ എന്ന സജീവന്‍ (34), ഒമ്പതാം പ്രതി ആവിത്താന്‍പുരയില്‍ വിജേഷ് (32), പത്താം പ്രതി തെക്കേത്തൊടി പ്രഹ്ലാദന്‍ (36), പതിനൊന്നാം പ്രതി കേലപ്പന്റകത്ത് രാജേഷ് (35), പന്ത്രണ്ടാം പ്രതി ഈച്ചരന്റെ പുരയില്‍ ശശി (43), പതിനാലാം പ്രതി അരയച്ചന്റകത്ത് മണികണ്ഠന്‍ (34) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 
രണ്ടാം പ്രതി അരയസമാജം സെക്രട്ടറിയായിരുന്ന തെക്കേത്തൊടി സുരേഷ്(54), ആറാം പ്രതി ചോയിച്ചന്റകത്ത് കലേഷ് എന്ന കൃഷ്ണകുമാര്‍(30), പതിമൂന്നാം പ്രതി ചെറിയപുരയില്‍ വിനോദ് (27),പതിനഞ്ചാം പ്രതി  തെക്കേത്തൊടി വിജിത്ത് (30) എന്നിവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ് ലഭിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായാണ്.

2002 ജനുവരി നാലിന് രാവിലെ എട്ടു മണിയോടെയാണ് മാറാട് തെക്കേപ്പുറത്ത് അബൂബക്കര്‍ (45) വധിക്കപ്പെട്ടത്. തലേന്നാള്‍ കൊല്ലപ്പെട്ട യൂനുസ്, കുഞ്ഞിക്കോയ എന്നിവരുടെ ഖബര്‍ കുഴിക്കാന്‍ പോകവെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചു കൊന്നുവെന്നാണ് കേസ്.

Wednesday, March 17, 2010

മാറാട് അബൂബക്കര്‍ വധം: 14 പ്രതികള്‍ കുറ്റക്കാര്‍

(മാതൃഭൂമിക്ക് വ്യക്തമായി ലഭിക്കാതിരുന്ന ഒരു വാര്‍ത്ത)

->  രണ്ടാം പ്രതി അരയസമാജം സെക്രട്ടറിയായിരുന്ന തെക്കേത്തൊടി സുരേഷ്(54)

കോഴിക്കോട്: മാറാട് ഒന്നാം കലാപവുമായി ബന്ധപ്പെട്ട് തെക്കേപ്പുറത്ത് അബൂബക്കര്‍ വധിക്കപ്പെട്ട കേസില്‍ 15 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി ജഡ്ജി കെ.പി. പ്രസന്നകുമാരി വിധിച്ചു. ഇതില്‍ ഒമ്പതു പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞതായും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

മൂന്നാം പ്രതി കോതന്റകത്ത് വിപീഷ് (34), നാലാം പ്രതി തെക്കേത്തൊടി ഷാജി (36), അഞ്ചാം പ്രതി ചോയിച്ചന്റകത്ത് രഞ്ജിത്ത് (35), ഏഴാം പ്രതി കേലപ്പന്റകത്ത് വെങ്കിട്ടന്‍ എന്ന സജീവന്‍ (34), ഒമ്പതാം പ്രതി ആവിത്താന്‍പുരയില്‍ വിജേഷ് (32), പത്താം പ്രതി തെക്കേത്തൊടി പ്രഹ്ലാദന്‍ (36), പതിനൊന്നാം പ്രതി കേലപ്പന്റകത്ത് രാജേഷ് (35), പന്ത്രണ്ടാം പ്രതി ഈച്ചരന്റെ പുരയില്‍ ശശി (43), പതിനാലാം പ്രതി അരയച്ചന്റകത്ത് മണികണ്ഠന്‍ (34) എന്നിവര്‍ക്കെതിരെയാണ്  കൊലപാതക കുറ്റം തെളിഞ്ഞത്. ഇവര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 143 (അന്യായമായി സംഘംചേരല്‍), 148 (മാരകായുധങ്ങളുമായി കലാപം ഉണ്ടാക്കുക), 153 എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍), 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. 

12ാം പ്രതി ശശി ആയുധ നിയമപ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി തെക്കെത്തൊടി ശ്രീധരന്‍ (50), രണ്ടാം പ്രതി അരയസമാജം സെക്രട്ടറിയായിരുന്ന തെക്കേത്തൊടി സുരേഷ്(54), ആറാം പ്രതി ചോയിച്ചന്റകത്ത് കലേഷ് എന്ന കൃഷ്ണകുമാര്‍(30), പതിമൂന്നാം പ്രതി ചെറിയപുരയില്‍ വിനോദ് (27),പതിനഞ്ചാം പ്രതി  തെക്കേത്തൊടി വിജിത്ത്(30) എന്നിവര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 143, 148, 153 എ എന്നിവക്കൊപ്പം 326 (മാരകായുധങ്ങളുമായി ഗുരുതര പരിക്കേല്‍പ്പിക്കല്‍) വകുപ്പ് പ്രകാരവും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. എട്ടാം പ്രതി കോതന്റകത്ത് സുമേഷിനെയാണ് (31) വെറുതെ വിട്ടത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.കെ.വി. ജോസഫ് ഹാജരായി.

2002 ജനുവരി നാലിന് രാവിലെ എട്ടു മണിയോടെയാണ് മാറാട് തെക്കേപ്പുറത്ത് അബൂബക്കര്‍ (45) വധിക്കപ്പെട്ടത്. തലേന്നാള്‍ കൊല്ലപ്പെട്ട യൂനുസ്, കുഞ്ഞിക്കോയ എന്നിവരുടെ ഖബര്‍ കുഴിക്കാന്‍ പോകവെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചു കൊന്നുവെന്നാണ് കേസ്. 

നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കൂട്ടമായി പോകരുതെന്ന് കാവല്‍നിന്ന പൊലീസുകാര്‍ അറിയിച്ചതിനാല്‍ ചെറുസംഘമായി നീങ്ങവെ പൊലീസുകാരുടെ മുന്നില്‍വെച്ചുതന്നെ ആക്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ഒന്നാം മറാട് കലാപത്തില്‍ അഞ്ചു പേര്‍ വധിക്കപ്പെട്ടിരുന്നു. ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട് വിചാരണ പൂര്‍ത്തിയാവുന്ന രണ്ടാമത്തെ കൊലക്കേസാണിത്. നേരത്തേ വിധിപറഞ്ഞ തെക്കേത്തൊടി ഷിംജിത്ത് വധക്കേസില്‍ ഏഴു പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.