Thursday, July 2, 2009

തെരുവില്‍ അലയല്‍ സമരം

തിരൂര്‍ : കേരളാ സര്‍ക്കാറിന്റെ മലബാറിനോടൂള്ള വിദ്യാഭ്യാസ അവഗണനയില്‍ പ്രതിഷേധിച്ച്‌ എസ്‌ തിരൂര്‍ മേഖല 'വിദ്യാര്‍ഥികളുടെ തെരുവില്‍ അലയല്‍ സമരം' നടത്തി. തെക്കന്‍ ജില്ലകളില്‍ ഈ അദ്ധ്യയന വര്‍ഷം പതിനായിരക്കണക്കിന്‌(ഒരു കണക്ക്‌ പ്രകാരം 80000ലധികം) പ്ലസ്‌ വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം 35000ലധികം വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ തെരുവില്‍ അലയേണ്ട അവസ്ഥയാണ്‌. ഇതില്‍ പ്രതിഷേധിച്ചാണ്‌ ഡസ്കും ബെഞ്ചും തോളിലേറ്റി വിദ്യാര്‍ഥികള്‍ തിരൂര്‍ ടൗണിലൂടെ അലയല്‍ സമരം നടത്തിയത്‌.
കേരളത്തില്‍ വികസന കാര്യത്തില്‍ തെക്ക്‌-വടക്ക്‌, ജാതി-മത വിവേചനങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നു എന്നത്‌ വസ്തുതയാണെങ്കിലും അതത്‌ സര്‍ക്കാറുകളുടെ കര്‍ണങ്ങളില്‍ അത്‌ പതിക്കാറില്ല. മാധ്യമങ്ങളില്‍ ഇത്തരം പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യപ്പെടാറുമില്ല. ഒരു നാടിന്റെ ഗതികേട്‌ എന്നല്ലാതെ എന്ത്‌ പറയാന്‍.

എസ് പ്രവര്‍ത്തകരെ...
അഭിവാദ്യങ്ങള്‍ .