Monday, October 20, 2008

കലാപക്കനലില്‍ സ്നേഹനീരായി തുജ്ലാ ബായി


ഭൈന്: കാലുഷ്യത്തിന്റെ കനലെരിയുന്ന പുതുകാലത്തിന് പ്രതീക്ഷയുടെ പച്ചത്തുരുത്തായി ഒരറുപതുകാരി. മതഭ്രാന്തരുടെ കലാപത്തീയില്വെന്ത ആന്ധ്രയിലെ ഭൈന്സയില്സൌഹാര്ദത്തിന്റെ സ്നേഹഗാഥയെഴുതി തുജ്ലാ ബായി രാജ്യമനസ്സാക്ഷിക്കു മുന്നില്ചിരിയോടെ നില്ക്കുന്നു. കലാപകാരികള്ക്കും നിസ്സഹായരായ ഒരു കുടുംബത്തിനുമിടയില്സ്നേഹത്തിന്റെ രക്ഷാവലയം തീര്ക്കുകയായിരുന്നു അവര്‍. മതവും ജാതിയും തീര്ത്ത വരമ്പുകളൊന്നും തുജ്ലാ ബായിയുടെ മുന്നില്തടസ്സമായില്ല. മതവിദ്വേഷത്തിന്റെ തീയില്അമര്ന്നുപോവുമായിരുന്ന നാലു ജീവനാണ് നിശ്ചയദാര്ഢ്യത്തില്പിടിച്ചുകയറിയത്.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നവരാത്രി ആഘോഷത്തിന്റെ ആഹ്ലാദത്തിലും ഭൈന്സയും പരിസരവും കലാപച്ചൂടില്വിറങ്ങലിച്ചുനില്ക്കുന്നു. അതിനിടെ, തെരുവുവക്കിലെ വീടിന്റെ ജനലഴികള്ക്കിടയിലൂടെ അവരാ കാഴ്ച കണ്ടു. അയലത്തെ വീടിനും കടകള്ക്കും ഒരുപറ്റം അക്രമികള്തീയിടുന്നു. വര്ഗീയത്തിമിരത്തിനൊപ്പം മദ്യലഹരിയുടെ ചാപല്യവും കൂടിച്ചേര്ന്ന അവര്എന്തും ചെയ്യാന്മടിക്കാത്ത അവസ്ഥയിലായിരുന്നു. എങ്കിലും തെരുവിനപ്പുറത്തെ അയല്ക്കാരന്സയ്യിദ് ഉസ്മാന്റെ വീടിനു തീ പടര്ന്നപ്പോള്തുജ്ലക്കു പിടിച്ചുനില്ക്കാനായില്ല.

'അയല്വീട്ടില്നിന്ന് പുകപടലങ്ങള്മാനംമുട്ടെ ഉയര്ന്നുതുടങ്ങിയപ്പോള്ഞാനും മകനും മറ്റു കുടുംബാംഗങ്ങളും അങ്ങോട്ടേക്കു കുതിച്ചു. ആള്ക്കൂട്ടത്തെ തള്ളിമാറ്റി ഞാനും കുടുംബവും അകത്തേക്കു പാഞ്ഞുകയറി. അക്രമികള്ഞങ്ങള്ക്കുനേരെ ആക്രോശിക്കുന്നുണ്ടായിരുന്നു. മിണ്ടിപ്പോകരുത് എന്നു ഞാനവരോടു പറഞ്ഞു. അയല്ക്കാര്അമ്മപെറ്റ സഹോദരങ്ങളെപ്പോലെതന്നെയാണെന്ന് പറഞ്ഞു ഞങ്ങള്ഉള്ളിലേക്കു നീങ്ങി ^തുജ്ലാ ബായി മാധ്യമത്തോടു പറഞ്ഞു.

നിമിഷങ്ങള്ക്കകം അയല്വീട്ടിലെ സഫിയ ബീഗത്തെയും മൂന്നു കുട്ടികളെയും പുറത്തെത്തിച്ച തുജ്ല അവരെ സ്വന്തം വീട്ടിനുള്ളിലാക്കി. നാലിനും 12നുമിടയില്പ്രായമുള്ളവരായിരുന്നു കുട്ടികള്‍. 'അവരുടെ സുരക്ഷ ഉറപ്പായതോടെ ഞങ്ങള്വെള്ളവുമായി വീണ്ടും ഓടി. ആളുന്ന തീയിലേക്ക് വെള്ളമൊഴിച്ചുകെടുത്താനായിരുന്നു ശ്രമം. ഭാഗ്യത്തിന് വീട്ടില്ധാരാളം വെള്ളമുണ്ടായിരുന്നു. അല്പം പണിപ്പെട്ടിട്ടാണെങ്കിലും തീയണക്കാന്കഴിഞ്ഞു'. ബക്കറ്റുകള്പിടിച്ചുവാങ്ങാന്അക്രമികള്കിണഞ്ഞുശ്രമിച്ചെങ്കിലും വൃദ്ധ വീട്ടമ്മ ചെറുത്തുനിന്നു. പക്ഷേ, അപ്പോഴേക്കും സയ്യിദ് ഉസ്മാന്റെ വീട്ടില്സൂക്ഷിച്ചിരുന്ന ആയിരക്കണക്കിനു പട്ടങ്ങളുടെ കെട്ടുകള്ചാമ്പലായിക്കഴിഞ്ഞിരുന്നു. പട്ടം വിറ്റായിരുന്നു ഉസ്മാന്കുടുംബം പുലര്ത്തിയിരുന്നത്. ഫര്ണിച്ചര്മുഴുവന്കത്തിനശിച്ചു. കളര്ടെലിവിഷന്പൊട്ടിച്ചിതറി. ഉസ്മാന്റെ മൂത്ത സഹോദരന്സയ്യിദ് മുഹമ്മദ് പാഷയുടെ മകളുടെ കല്യാണത്തിന് ഒരുക്കൂട്ടിവെച്ചിരുന്ന ആഭരണങ്ങളും മറ്റുമാണ് തീരാനഷ്ടമായത്. 19 തോല സ്വര്ണം (ഉദ്ദേശം 28 പവന്‍), 40 തോല വെള്ളി, 1.3 ലക്ഷം രൂപ എന്നിവയെല്ലാം അക്രമികള്കൊള്ളയടിച്ചതായി ഹൈദരാബാദ് പത്രത്തിന്റെ ലേഖകനായ പാഷ പറഞ്ഞു. തുജ്ലാ ബായിയുടെയും പാഷയുടെയും കുടുംബങ്ങള്തമ്മിലുള്ള ബന്ധത്തിനു രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അവരുടെ പൂര്വികള്‍ 200 വര്ഷത്തോളമായി ഭൈന്സയിലെ പഞ്ചേശ പ്രദേശത്തെ താമസക്കാരാണ്. 'ഞങ്ങള്തമ്മില്ഒരു പ്രശ്നവും ഇതുവരെയുണ്ടായിട്ടില്ല. പണിയെടുത്തു ജീവിക്കുന്നവരാണ് ഞങ്ങളെല്ലാം. ഹിന്ദുക്കളും മുസ്ലിംകളും തമ്മില്ഇവിടെ ഒരു കലഹവുമില്ലായിരുന്നു. സാമൂഹികവിരുദ്ധരാണ് കലാപം അഴിച്ചുവിട്ടത്' ^തുജ്ല രോഷത്തോടെ പറഞ്ഞു.

പുറത്തുനിന്നുവരുന്ന ആളുകള്കുത്തിപ്പൊക്കുന്ന പ്രശ്നങ്ങളുടെ ദുരിതം പേറേണ്ടിവരുന്നത് നാട്ടുകാരാണെന്ന് തുജ്ലയുടെ മകന്താക്കൂര്രമേശ് സിംഗ് പറഞ്ഞു. തുജ്ലയുടെ ധീരതയും മനുഷ്യസ്നേഹവും വി..പികളുടെയടക്കം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. വര്ഗീയ വിദ്വേഷത്തിനെതിരെ പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ് തുജ്ലയെന്ന് സ്ഥലം സന്ദര്ശിച്ച മുന്മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. ഭൈന്സയിലെ വീട്ടിലെത്തി തുജ്ലാ ബായിയെ സന്ദര്ശിച്ച കവി ഗദ്ദര്അവരുടെ കാല്തൊട്ടു വന്ദിച്ചാണ് ആദരം പ്രകടിപ്പിച്ചത്. ആദിലാബാദ് ജില്ലയിലെ ഭൈന് പ്രദേശത്തുണ്ടായ വര്ഗീയ സംഘര്ഷത്തില്പത്തിലേറെ പേര്കൊല്ലപ്പെട്ടിരുന്നു. അക്രമികള്ചുട്ടുകൊന്ന കുടുംബത്തിലെ ആറു പേരും ഇതിലുള്പ്പെടും.


മാധ്യമം വാര്ത്ത

Thursday, October 9, 2008

മലപ്പുറം പഠിക്കുന്നു


മലപ്പുറം ചേക്കുപ്പ ഗോള്‍ഡ്‌ പാലസ് ഉടമയാണ്‌ ഹംസ. പിതാവില്‍നിന്നാണ്‌ ബിസിനസ്സിന്റെ ആദ്യപാഠങ്ങള്‍ അദ്ദേഹം പഠിച്ചത്‌. പിന്നീട്‌ ബിസിനസ്സ്‌ സ്വയം ഏറ്റെടുത്തു. ആദ്യകാലാനുഭവങ്ങള്‍ ഹംസ വിവരിക്കുന്നു-
''വ്യാപാരാവശ്യവുമായി മുംബൈയിലും ചെന്നൈയിലും ഡല്‍ഹിയിലുമൊക്കെ തുടക്കത്തില്‍ പോവേണ്ടിവന്നിട്ടുണ്ട്‌. ഭാഷ അറിയില്ല. റെയില്‍വേസ്റ്റേഷനിലും വിമാനത്താവളത്തിലും മറ്റും അന്തംവിട്ട്‌ നിന്നുപോയിട്ടുണ്ട്‌. ബിസിനസ്സ്‌ പിതാവ്‌ പഠിപ്പിച്ചു. പക്ഷേ, വിദ്യാഭ്യാസത്തിന്റെ മഹത്തമെന്തെന്ന്‌ പഠിപ്പിച്ചില്ല. ഇംഗ്ലീഷില്‍ ഒരെഴുത്തുവന്നാല്‍ ബാങ്കിലെ സുഹൃത്താണ്‌ സഹായിച്ചിരുന്നത്‌. പിന്നീട്‌ സ്വയം പഠിച്ചു. എന്റെ മക്കള്‍ക്ക്‌ ഗതി വരരുതെന്ന്‌ ഞാനാഗ്രഹിച്ചു. നാലുവര്‍ഷംമുമ്പ്‌ മകനെ പഠിക്കാനയച്ചത്‌ ലണ്ടന്‍ കോളേജ്‌ ഓഫ്‌ അഡ്‌വാന്‍സ്‌ഡ്‌ സ്റ്റഡീസില്‍. ഇപ്പോള്‍ വലിയൊരു ജോലിയുമായി അവിടെത്തന്നെയാണവന്‍. മകളും പഠിക്കുന്നു; മത്സരിച്ച്‌. വിദ്യാഭ്യാസത്തിന്റെ വിലയെന്തെന്ന്‌ എന്റെ തലമുറയില്‍പ്പെട്ട രക്ഷിതാക്കള്‍ക്ക്‌ ശരിക്കുമറിയാം''.
ഹംസയുടേത്‌ ഒറ്റപ്പെട്ട സംഭവമല്ല. മലപ്പുറം- മഞ്ചേരി റോഡിലെ വിക്ടോറിയ എജുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്‌സ്‌ എന്ന സ്ഥാപനം നല്‍കുന്ന വിവരങ്ങള്‍ കടല്‍കടന്നു വിദ്യ തേടുന്ന മലപ്പുറത്തിന്റെ ചിത്രമാണ്‌ വെളിപ്പെടുത്തുന്നത്‌.
വിദേശത്തെ സര്‍വകലാശാലകളിലും കോളേജുകളിലും പ്രവേശനത്തിന്‌ സഹായിക്കുന്ന ഏജന്‍സിയാണ്‌ വിക്ടോറിയ. അഞ്ചുവര്‍ഷം മുമ്പ്‌ തുടക്കമിടുമ്പോള്‍ അന്വേഷണത്തിനുപോലും ആരും വന്നിരുന്നില്ല. ഇപ്പോള്‍ പ്രതിവര്‍ഷം ശരാശരി പത്തുപേര്‍ മഞ്ചേരി, കോട്ടക്കല്‍ ഭാഗത്തുനിന്നായി സ്ഥാപനം വഴി വിദേശത്ത്‌ പഠിക്കാന്‍ പോകുന്നു. കൊച്ചി, കോഴിക്കോട്‌ കേന്ദ്രങ്ങള്‍ വഴി ഒരു വര്‍ഷം അമ്പതോളം മലപ്പുറത്തുകാര്‍ വിദേശ സര്‍വകലാശാലകളിലെത്തുന്നുണ്ട്‌.
''രണ്ടാം തലമുറയുടെ വാശിയാണിത്‌''-ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ജനാര്‍ദനന്‍ പറയുന്നു. പ്രാഥമിക പഠനംകൊണ്ട്‌ പഠിപ്പുപേക്ഷിച്ചവര്‍ ഗള്‍ഫിലെത്തി വിയര്‍പ്പൊഴുക്കി. അവിടെ മറ്റു മലയാളികളുമായുള്ള വ്യത്യാസം അവര്‍ സ്വയം തിരിച്ചറിഞ്ഞു. ''കോട്ടയത്തുകാരനും പത്തനംതിട്ടക്കാരനും മാനേജര്‍മാര്‍, മലപ്പുറത്തുകാരന്‍ വെറും തൊഴിലാളി. വിദ്യാഭ്യാസമാണ്‌ വ്യത്യാസത്തിന്റെ പിന്നിലെന്ന്‌ ബോധ്യപ്പെട്ട ഒരു തലമുറ മക്കളെ പഠിപ്പിക്കാന്‍തന്നെ ഉറച്ചു''- ജനാര്‍ദനന്‍ പറയുന്നു.
''വിദ്യാഭ്യാസത്തിലൂടെ ജോലി, തുടര്‍ന്ന്‌ സമ്പത്ത്‌ എന്ന സ്വാഭാവിക പരിണാമത്തിന്റെ എതിര്‍ദിശയിലുള്ള വികാസമാണ്‌ മലപ്പുറത്തുണ്ടായത്‌. ആദ്യം സമ്പത്ത്‌ നേടി പിന്നെ വിദ്യാഭ്യാസവും ഗള്‍ഫ്‌ മുന്നേറ്റമാണിതിന്‌ അവരെ സഹായിച്ചത്‌'' - അദ്ദേഹം പറഞ്ഞു.
ആത്മീയ വിദ്യാഭ്യാസത്തിനൊപ്പം ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ മുസ്‌ലിം സമുദായത്തിനു കഴിഞ്ഞതും മതസംഘടനകള്‍ വഴിക്കു പ്രോത്സാഹനം നല്‍കിയതും മാറ്റങ്ങള്‍ക്കു കാരണമായി.
പരാജയത്തില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ നല്‍കിയപാഠം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനു വഴി തുറന്ന കാരണങ്ങളിലൊന്നാണെന്ന്‌ മലപ്പുറം ഖാസി സയ്യിദ്‌ .പി.എം. മുത്തുക്കോയ തങ്ങള്‍ പറയുന്നു. ജില്ലയ്‌ക്ക്‌ പുറത്തുപോയാല്‍ വായതുറക്കാന്‍ കഴിയാത്ത സാഹചര്യം, അതില്‍ നിന്നുണ്ടായ കുറ്റബോധം വരുംതുലമുറയെ പഠിപ്പിക്കുന്നതിലേക്ക്‌ രക്ഷിതാക്കളെ നയിച്ചു. സാംസ്‌കാരിക സംഘടനകളുടെ ഇടപെടലും വലിയ പ്രചോദനമായി - അദ്ദേഹം വിലയിരുത്തുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിന്റെ ഗുണഫലമാണ്‌ ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രധാന കാരണമെന്നാണ്‌ ഡോ. കെ.എന്‍. ഗണേഷിന്റെ അഭിപ്രായം. സര്‍ക്കാര്‍ സ്‌കൂളുകളാണ്‌ ജില്ലയില്‍ മികച്ച ഫലമുണ്ടാക്കിയത്‌. പഞ്ചായത്തുതലം മുതല്‍ ഉണ്ടായ ഇടപെടലുകളുടെ സദ്‌ഫലം - അദ്ദേഹം പറയുന്നു.
മലപ്പുറത്ത്‌ മാറ്റത്തിന്റെ കാറ്റ്‌ എത്തിച്ചതിന്‌ അരീക്കോട്‌ മേഖലയുടെ സംഭാവന മറക്കാനാവില്ല. സ്‌കൂളില്‍ മകളെ പറഞ്ഞയച്ചതിന്‌ പള്ളിയുടെ വിലക്ക്‌ നേരിട്ടിരുന്ന പഴയ തലമുറ പക്ഷേ, വിട്ടുവീഴ്‌ച ചെയ്‌തില്ല. ഇംഗ്ലീഷ്‌ ഭാഷ നരകത്തിലെ ഭാഷയാണെന്നും മലയാളഭാഷയുടെ അടിസ്ഥാനം സംസ്‌കൃതമായതിനാല്‍ അത്‌ ആര്യനെഴുത്താണെന്നും പറഞ്ഞ്‌ ഭൗതിക വിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ മുതിര്‍ന്നവരുണ്ടായിരുന്നു. പക്ഷേ, അരീക്കോട്‌ അതിനെ മറികടന്നു.
സാംസ്‌കാരിക, മതസംഘടനകള്‍ നടത്തിയ പോരാട്ടം ഇവിടെ വിദ്യാഭ്യാസത്തിനനുകൂലമായ അന്തരീക്ഷമുണ്ടാക്കി. കാലം കടന്നുപോയപ്പോള്‍ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഇംഗ്ലീഷ്‌ അടക്കമുള്ള റാങ്കുകള്‍ പലതും അരീക്കോട്‌ മേഖലയിലെത്തി. അവരിലേറെയും പെണ്‍കുട്ടികള്‍.
ജാമിയ മിലിയയിലും അലിഗഢിലും ജെ.എന്‍.യു.വിലും മാത്രമല്ല, ലണ്ടനിലും അമേരിക്കയിലും ഫ്രാന്‍സിലും കാണാം, പഠിക്കുന്ന മലപ്പുറത്തുകാരെ.
കുറ്റബോധത്തില്‍ നിന്നുണ്ടായ തിരിച്ചറിവുകളാണ്‌ മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചാലക ശക്തിയായത്‌. ജില്ലയില്‍ പ്ലസ്‌ ടു ക്ലാസ്സില്‍ വിവാഹിതരായെത്തുന്ന പെണ്‍കുട്ടികള്‍ ഇപ്പോള്‍ വിരളം. കോടതിയില്‍ വിവാഹമോചനക്കേസുകളുമായെത്തുന്ന പെണ്‍കുട്ടികള്‍ അപേക്ഷ സ്വയം പൂരിപ്പിച്ചു നല്‍കുന്നു. മലപ്പുറം നേടിയ വിദ്യാഭ്യാസ നിലവാരത്തിന്റെ സാമൂഹിക സൂചകങ്ങളാണിവ.
[ മാത്രഭുമി ലേഖനം ]