Sunday, March 21, 2010

ഈ ആഴചയിലെ പ്രധാന വിവരങ്ങള്‍ :


1. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി സി ഐ എ ചാരനാണ്‌. 
[ സി.ഐ.ഐ.യുടെയും ലഷ്‌കറിന്റെയും ഇരട്ട ഏജന്റാണെന്ന് ആരോപിക്കപ്പെടുന്ന ഹെഡ്‌ലിക്ക് അമേരിക്കന്‍ഭരണകൂടത്തിന്റെ അദൃശ്യസംരക്ഷണം ഉണ്ടാകുമെന്നാണ് സൂചന. ഹെഡ്‌ലി ഇരട്ട ചാരനാണെന്ന വാര്‍ത്ത നിഷേധിക്കുമ്പോഴും യു.എസ്. പ്രതിരോധ, പ്രോസിക്യൂഷന്‍, നിയമവകുപ്പുകള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് തടസ്സംനില്‍ക്കുന്നുണ്ട്. അതേസമയം, ഹെഡ്‌ലിയുടെ പൂര്‍വചരിത്രം അറിയുമായിരുന്നിട്ടും ഇന്ത്യയിലേക്ക് സുഗമമായി സഞ്ചരിക്കാനും ആക്രമണങ്ങള്‍ ആസൂത്രണംചെയ്യാനും ഒരു യു.എസ്. പൗരന് സാധിച്ചതെങ്ങനെയെന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. - Mathrubhoomi .
മാതൃഭൂമി വരെ സത്യം പറഞ്ഞു തുടങ്ങി ] 
2.മുംബൈ അക്രമണം സി ഐ എ, മൊസ്സാദ്, സംഘ്പരിവാര്‍ അറിവോടെയെന്ന് തെളിയുന്നു.
 
3.ബട്‌ല ഹൗസ് അക്രമണം, പോലീസ് കെട്ടിച്ചമച്ചത്. രണ്ടു വിദ്യാര്‍ഥികളെ പിടിച്ചു വെച്ച് തലക്കു മുകളില്‍ തോക്ക് വെച്ച് ഉന്നം പഠിച്ചു. 
 
4.ബട്‌ല ഹൗസില്‍ മരണപെട്ട ഷര്‍മയെന്ന പോലീസുകാരനെ പിറകില്‍ നിന്നും വെടിവെച്ചിട്ടതാരെന്നതില്‍ അനിശ്ചിതത്തം.

Friday, March 19, 2010

ഹിന്ദു ഐക്യ വേദി സംസ്ഥാന നേതാവ് കൊലപാതക കേസില്‍ ജയിലില്‍ പോകുന്നു

-> മാതൃഭൂമി പത്രത്തിന്‌ ഇയാള്‍ ഐക്യ വേദി നേതാവാണെന്ന് അറിയില്ല. ഹി ഹി ഹി...
കോഴിക്കോട്: മാറാട് ഒന്നാം കലാപവുമായി ബന്ധപ്പെട്ട് തെക്കെപുറത്ത് അബൂബക്കര്‍ വധിക്കപ്പെട്ട കേസില്‍ ഒമ്പത് പ്രതികള്‍ക്ക് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവും 28,000 രൂപ പിഴയും വിധിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സുരേഷ് ഉള്‍പ്പെടെ മറ്റു നാല് പ്രതികളെ അഞ്ച് വര്‍ഷം വീതം കഠിനതടവിനും 8,000 രൂപ  പിഴക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവ് അനുഭവിക്കണം. ഹൃദ്രോഗിയായതിനാല്‍ ഒന്നാംപ്രതി തെക്കെതൊടി ശ്രീധരന്റെ ശിക്ഷ മൂന്നുവര്‍ഷം തടവും 18,000 രൂപ പിഴയുമായി കോടതി ഇളവ് ചെയ്തു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും നാലുമാസവും തടവ് അനുഭവിക്കണം. പിഴശിക്ഷയില്‍നിന്ന് രണ്ട് ലക്ഷം രൂപ അബൂബക്കറിന്റെ ആശ്രിതര്‍ക്ക് കൊടുക്കണം.
മൂന്നാം പ്രതി കോതന്റകത്ത് വിപീഷ് (34), നാലാം പ്രതി തെക്കേത്തൊടി ഷാജി (36), അഞ്ചാം പ്രതി ചോയിച്ചന്റകത്ത് രഞ്ജിത്ത് (35), ഏഴാം പ്രതി കേലപ്പന്റകത്ത് വെങ്കിട്ടന്‍ എന്ന സജീവന്‍ (34), ഒമ്പതാം പ്രതി ആവിത്താന്‍പുരയില്‍ വിജേഷ് (32), പത്താം പ്രതി തെക്കേത്തൊടി പ്രഹ്ലാദന്‍ (36), പതിനൊന്നാം പ്രതി കേലപ്പന്റകത്ത് രാജേഷ് (35), പന്ത്രണ്ടാം പ്രതി ഈച്ചരന്റെ പുരയില്‍ ശശി (43), പതിനാലാം പ്രതി അരയച്ചന്റകത്ത് മണികണ്ഠന്‍ (34) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 
രണ്ടാം പ്രതി അരയസമാജം സെക്രട്ടറിയായിരുന്ന തെക്കേത്തൊടി സുരേഷ്(54), ആറാം പ്രതി ചോയിച്ചന്റകത്ത് കലേഷ് എന്ന കൃഷ്ണകുമാര്‍(30), പതിമൂന്നാം പ്രതി ചെറിയപുരയില്‍ വിനോദ് (27),പതിനഞ്ചാം പ്രതി  തെക്കേത്തൊടി വിജിത്ത് (30) എന്നിവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ് ലഭിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായാണ്.

2002 ജനുവരി നാലിന് രാവിലെ എട്ടു മണിയോടെയാണ് മാറാട് തെക്കേപ്പുറത്ത് അബൂബക്കര്‍ (45) വധിക്കപ്പെട്ടത്. തലേന്നാള്‍ കൊല്ലപ്പെട്ട യൂനുസ്, കുഞ്ഞിക്കോയ എന്നിവരുടെ ഖബര്‍ കുഴിക്കാന്‍ പോകവെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചു കൊന്നുവെന്നാണ് കേസ്.

Wednesday, March 17, 2010

മാറാട് അബൂബക്കര്‍ വധം: 14 പ്രതികള്‍ കുറ്റക്കാര്‍

(മാതൃഭൂമിക്ക് വ്യക്തമായി ലഭിക്കാതിരുന്ന ഒരു വാര്‍ത്ത)

->  രണ്ടാം പ്രതി അരയസമാജം സെക്രട്ടറിയായിരുന്ന തെക്കേത്തൊടി സുരേഷ്(54)

കോഴിക്കോട്: മാറാട് ഒന്നാം കലാപവുമായി ബന്ധപ്പെട്ട് തെക്കേപ്പുറത്ത് അബൂബക്കര്‍ വധിക്കപ്പെട്ട കേസില്‍ 15 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി ജഡ്ജി കെ.പി. പ്രസന്നകുമാരി വിധിച്ചു. ഇതില്‍ ഒമ്പതു പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞതായും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

മൂന്നാം പ്രതി കോതന്റകത്ത് വിപീഷ് (34), നാലാം പ്രതി തെക്കേത്തൊടി ഷാജി (36), അഞ്ചാം പ്രതി ചോയിച്ചന്റകത്ത് രഞ്ജിത്ത് (35), ഏഴാം പ്രതി കേലപ്പന്റകത്ത് വെങ്കിട്ടന്‍ എന്ന സജീവന്‍ (34), ഒമ്പതാം പ്രതി ആവിത്താന്‍പുരയില്‍ വിജേഷ് (32), പത്താം പ്രതി തെക്കേത്തൊടി പ്രഹ്ലാദന്‍ (36), പതിനൊന്നാം പ്രതി കേലപ്പന്റകത്ത് രാജേഷ് (35), പന്ത്രണ്ടാം പ്രതി ഈച്ചരന്റെ പുരയില്‍ ശശി (43), പതിനാലാം പ്രതി അരയച്ചന്റകത്ത് മണികണ്ഠന്‍ (34) എന്നിവര്‍ക്കെതിരെയാണ്  കൊലപാതക കുറ്റം തെളിഞ്ഞത്. ഇവര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 143 (അന്യായമായി സംഘംചേരല്‍), 148 (മാരകായുധങ്ങളുമായി കലാപം ഉണ്ടാക്കുക), 153 എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍), 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. 

12ാം പ്രതി ശശി ആയുധ നിയമപ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി തെക്കെത്തൊടി ശ്രീധരന്‍ (50), രണ്ടാം പ്രതി അരയസമാജം സെക്രട്ടറിയായിരുന്ന തെക്കേത്തൊടി സുരേഷ്(54), ആറാം പ്രതി ചോയിച്ചന്റകത്ത് കലേഷ് എന്ന കൃഷ്ണകുമാര്‍(30), പതിമൂന്നാം പ്രതി ചെറിയപുരയില്‍ വിനോദ് (27),പതിനഞ്ചാം പ്രതി  തെക്കേത്തൊടി വിജിത്ത്(30) എന്നിവര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 143, 148, 153 എ എന്നിവക്കൊപ്പം 326 (മാരകായുധങ്ങളുമായി ഗുരുതര പരിക്കേല്‍പ്പിക്കല്‍) വകുപ്പ് പ്രകാരവും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. എട്ടാം പ്രതി കോതന്റകത്ത് സുമേഷിനെയാണ് (31) വെറുതെ വിട്ടത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.കെ.വി. ജോസഫ് ഹാജരായി.

2002 ജനുവരി നാലിന് രാവിലെ എട്ടു മണിയോടെയാണ് മാറാട് തെക്കേപ്പുറത്ത് അബൂബക്കര്‍ (45) വധിക്കപ്പെട്ടത്. തലേന്നാള്‍ കൊല്ലപ്പെട്ട യൂനുസ്, കുഞ്ഞിക്കോയ എന്നിവരുടെ ഖബര്‍ കുഴിക്കാന്‍ പോകവെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചു കൊന്നുവെന്നാണ് കേസ്. 

നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കൂട്ടമായി പോകരുതെന്ന് കാവല്‍നിന്ന പൊലീസുകാര്‍ അറിയിച്ചതിനാല്‍ ചെറുസംഘമായി നീങ്ങവെ പൊലീസുകാരുടെ മുന്നില്‍വെച്ചുതന്നെ ആക്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ഒന്നാം മറാട് കലാപത്തില്‍ അഞ്ചു പേര്‍ വധിക്കപ്പെട്ടിരുന്നു. ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട് വിചാരണ പൂര്‍ത്തിയാവുന്ന രണ്ടാമത്തെ കൊലക്കേസാണിത്. നേരത്തേ വിധിപറഞ്ഞ തെക്കേത്തൊടി ഷിംജിത്ത് വധക്കേസില്‍ ഏഴു പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.